ന്യൂഡൽഹി: ഡൽഹി അന്ധേരിയ മോഡിലെ ഇടിച്ചുനിരത്തിയ ലിറ്റിൽ ഫ്ളവർ സീറോ മലബാർ കത്തോലിക്കാ പള്ളി പുനർനിർമിക്കാൻ വേണ്ടതെല്ലാം ചെയ്യു മെന്ന് ഡൽഹി മുഖ്യമന്ത്രിയുടെ പ്രതിനിധികളായി പള്ളി സന്ദർശിച്ച എഎപി എംഎൽഎമാരായ സോമനാഥ് ഭാരതിയും നരേഷ് യാദവും ഉറപ്പു നൽകി. മുൻകേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, പള്ളി വികാരി ഫാ. ജോസ് കന്നുംകുഴി, ഇടവക പ്രതിനിധികൾ തുടങ്ങിയവരുമായി പള്ളി കോന്പൗണ്ടിൽ നടത്തിയ ചർച്ചയിലാണിതുണ്ടായത്.
പള്ളി പുനർനിർമിക്കാൻ ഡൽഹി സർക്കാർ വേണ്ടതെല്ലാം ചെയ്യും. പ്രശ്നത്തിൽ ക്രൈസ്തവ വിശ്വാസികളുടെ വികാരം പൂർണമായും മാനിക്കും. നിയമപരമായി പുതിയ പള്ളി പണിയുന്നതിന് നിയമവിദഗ്ധരും ഉദ്യോഗസ്ഥരും പള്ളി അധികൃതരുമായി വിശദമായി ചർച്ച നടത്തും. കത്തോലിക്കാ വിശ്വാസികളോടൊപ്പമാണു ഡൽഹി സർക്കാർ. സ്ഥലം എംഎൽഎയായ കർത്താർ സിംഗ് നേരത്തെ സ്ഥലം സന്ദർശിച്ച് വികാരി അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് പള്ളിയിലെത്തിയ എംഎൽഎമാരും കെ.വി. തോമസും പള്ളിയും പരിസരങ്ങളും നടന്നുകണ്ടു. വികാരിയും ഇടവക പ്രതിനിധികളുമായി തുടർന്നു നടത്തിയ ചർച്ചയിലാണ് പുനർനിർമാണത്തിന് വേ ണ്ടതെല്ലാം ചെയ്യാമെന്നു പറ ഞ്ഞത്. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുത്തു തോൽപിക്കണമെന്ന് ഇരുനേതാക്കളും അഭ്യർഥിച്ചു.
ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയാണു പള്ളി തകർക്കലിനു വഴിതെളിച്ചതെന്നു സോമനാഥ് ഭാരതി പറഞ്ഞു. പൊളിക്കലിനായി നൽകിയ നോട്ടീസിൽ പോലും ഗുരുതര പിഴവുകളുണ്ട്.
നോട്ടീസിൽ ഉദ്ധരിക്കുന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് മറ്റൊരു സമുദായത്തിന്റെ അനധികൃത ക്ഷേത്രം ഒഴിപ്പിക്കുന്നതിനുള്ളതാണ്. ഗ്രാമസഭയുടെയോ വനം വകുപ്പിന്റെയോ സ്ഥലം എന്ന നോട്ടീസിലെ വാദവും പരസ്പരം യോജിക്കാത്തതാണ്. ഏതെങ്കിലും ഒരു സ്ഥാപനത്തെയോ, വ്യക്തിയെയോ തെരഞ്ഞുപിടിച്ചു ഒഴിപ്പിക്കരുതെന്ന കോടതി ഉത്തരവും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും പാലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമപരമായി പള്ളി പുനർനിർമിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി ചെയ്യുകയെന്നതു പ്രധാനമാണെന്ന് എംഎൽഎമാരോട് പ്രഫ. കെ.വി. തോമസ് പറഞ്ഞു.
ഇതിനിടെ, പള്ളി തകർത്തതിനെതിരേ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ് ബാർലയ്ക്ക് ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും ഡൽഹി അതിരൂപത ആർച്ച്ബിഷപ് ഡോ. അനിൽ കുട്ടോയും നിവേദനം നൽകി. മത സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നു കയറ്റമാണ് ഉണ്ടായതെന്നും പരിഹാരം കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
ജോർജ് കള്ളിവയലിൽ
പള്ളി പുനർനിർമിക്കാൻ ഡൽഹി സർക്കാർ വേണ്ടതെല്ലാം ചെയ്യും. പ്രശ്നത്തിൽ ക്രൈസ്തവ വിശ്വാസികളുടെ വികാരം പൂർണമായും മാനിക്കും. നിയമപരമായി പുതിയ പള്ളി പണിയുന്നതിന് നിയമവിദഗ്ധരും ഉദ്യോഗസ്ഥരും പള്ളി അധികൃതരുമായി വിശദമായി ചർച്ച നടത്തും. കത്തോലിക്കാ വിശ്വാസികളോടൊപ്പമാണു ഡൽഹി സർക്കാർ. സ്ഥലം എംഎൽഎയായ കർത്താർ സിംഗ് നേരത്തെ സ്ഥലം സന്ദർശിച്ച് വികാരി അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് പള്ളിയിലെത്തിയ എംഎൽഎമാരും കെ.വി. തോമസും പള്ളിയും പരിസരങ്ങളും നടന്നുകണ്ടു. വികാരിയും ഇടവക പ്രതിനിധികളുമായി തുടർന്നു നടത്തിയ ചർച്ചയിലാണ് പുനർനിർമാണത്തിന് വേ ണ്ടതെല്ലാം ചെയ്യാമെന്നു പറ ഞ്ഞത്. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുത്തു തോൽപിക്കണമെന്ന് ഇരുനേതാക്കളും അഭ്യർഥിച്ചു.
ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയാണു പള്ളി തകർക്കലിനു വഴിതെളിച്ചതെന്നു സോമനാഥ് ഭാരതി പറഞ്ഞു. പൊളിക്കലിനായി നൽകിയ നോട്ടീസിൽ പോലും ഗുരുതര പിഴവുകളുണ്ട്.
നോട്ടീസിൽ ഉദ്ധരിക്കുന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് മറ്റൊരു സമുദായത്തിന്റെ അനധികൃത ക്ഷേത്രം ഒഴിപ്പിക്കുന്നതിനുള്ളതാണ്. ഗ്രാമസഭയുടെയോ വനം വകുപ്പിന്റെയോ സ്ഥലം എന്ന നോട്ടീസിലെ വാദവും പരസ്പരം യോജിക്കാത്തതാണ്. ഏതെങ്കിലും ഒരു സ്ഥാപനത്തെയോ, വ്യക്തിയെയോ തെരഞ്ഞുപിടിച്ചു ഒഴിപ്പിക്കരുതെന്ന കോടതി ഉത്തരവും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും പാലിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമപരമായി പള്ളി പുനർനിർമിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി ചെയ്യുകയെന്നതു പ്രധാനമാണെന്ന് എംഎൽഎമാരോട് പ്രഫ. കെ.വി. തോമസ് പറഞ്ഞു.
ഇതിനിടെ, പള്ളി തകർത്തതിനെതിരേ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ് ബാർലയ്ക്ക് ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും ഡൽഹി അതിരൂപത ആർച്ച്ബിഷപ് ഡോ. അനിൽ കുട്ടോയും നിവേദനം നൽകി. മത സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നു കയറ്റമാണ് ഉണ്ടായതെന്നും പരിഹാരം കണ്ടെത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.
ജോർജ് കള്ളിവയലിൽ