മുംബൈ: പെഗാസസ് ഫോൺ ചോർത്തൽ ഹിരോഷിമയിലെ ബോംബ് ആക്രമണത്തിനു തുല്യമായിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്. രാജ്യത്തെ രാഷ്ട്രീയനേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയുമുൾപ്പെടെ ഫോൺചോർത്തിയ ഇടപാടിനു പണം മുടക്കിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു.
പാർട്ടി മുഖപത്രമായ സാമ്നയിലെ പ്രതിവാരലേഖനത്തിലാണ് റൗത്ത് ഈ സംശയം ഉന്നയിച്ചത്. ബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയിൽ മരിച്ചത് അവിടുത്തെ ജനങ്ങളായിരുന്നുവെങ്കിൽ ഇവിടെ സ്വാതന്ത്ര്യമാണു മരിച്ചുവീണത്. രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യാന്തരീക്ഷം ഏതാനുംവർഷം മുന്പേ അവസാനിപ്പിച്ചതാണെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം, പെഗാസസിനായി പണം മുടക്കിയത് ഏതു സർക്കാരാണെന്നും ചോദിക്കുന്നു.
ലൈസൻസിനായി പെഗാസസിന്റെ നിർമാതാക്കളായ ഇസ്രേലി കന്പനി പ്രതിവർഷം 60 കോടിരൂപയാണ് ഈടാക്കുന്നത്. ഒരു ലൈസൻസ് ഉപയോഗിച്ച് 50 ഫോണുകൾവരെ ചോർത്താം. 300 ഫോണുകൾ ചോർത്തുന്നതിന് ആറേഴ് ലൈസൻസുകളെങ്കിലും വേണം. അങ്ങനെയെങ്കിൽ ഇതിനാവശ്യമായ വലിയ തുക ആരാണു മുടക്കിയതെന്നാണ് റൗത്തിന്റെ ചോദ്യം.
പാർട്ടി മുഖപത്രമായ സാമ്നയിലെ പ്രതിവാരലേഖനത്തിലാണ് റൗത്ത് ഈ സംശയം ഉന്നയിച്ചത്. ബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയിൽ മരിച്ചത് അവിടുത്തെ ജനങ്ങളായിരുന്നുവെങ്കിൽ ഇവിടെ സ്വാതന്ത്ര്യമാണു മരിച്ചുവീണത്. രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യാന്തരീക്ഷം ഏതാനുംവർഷം മുന്പേ അവസാനിപ്പിച്ചതാണെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം, പെഗാസസിനായി പണം മുടക്കിയത് ഏതു സർക്കാരാണെന്നും ചോദിക്കുന്നു.
ലൈസൻസിനായി പെഗാസസിന്റെ നിർമാതാക്കളായ ഇസ്രേലി കന്പനി പ്രതിവർഷം 60 കോടിരൂപയാണ് ഈടാക്കുന്നത്. ഒരു ലൈസൻസ് ഉപയോഗിച്ച് 50 ഫോണുകൾവരെ ചോർത്താം. 300 ഫോണുകൾ ചോർത്തുന്നതിന് ആറേഴ് ലൈസൻസുകളെങ്കിലും വേണം. അങ്ങനെയെങ്കിൽ ഇതിനാവശ്യമായ വലിയ തുക ആരാണു മുടക്കിയതെന്നാണ് റൗത്തിന്റെ ചോദ്യം.