ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നാളെ ഇന്ത്യയിലെത്തും. അഫ്ഗാനിസ്ഥാനിൽനിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതിനു ശേഷമുള്ള സാഹചര്യവും പാക്കിസ്ഥാന്റെ സഹായത്തോടെ അഫ്ഗാനിൽ തീവ്രവാദികൾക്ക് ഒളിത്താവളമൊരുക്കുന്നതടക്കമുള്ള വിഷയങ്ങളും ബ്ലിങ്കനുമായുള്ള ഉന്നതതല ചർച്ചയിൽ പ്രാമുഖ്യം നേടും.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ചർച്ച നടത്തുന്ന ബ്ലിങ്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച ശേഷമാണു മടങ്ങുക.
ഇന്ത്യയിൽ നിർമിക്കുന്ന വാക്സിൻ ക്വാഡ് സഖ്യരാഷ്ട്രങ്ങൾ പരസ്പരം പങ്കിടുന്നതുൾപ്പെടെയുള്ള വിഷയങ്ങളും സംയുക്ത സൈനിക അഭ്യാസവും വാണിജ്യം, ഡിജിറ്റൽ ഉടമസ്ഥതതാ അവകാശം, സാങ്കേതികവിദ്യ, രാജ്യസുരക്ഷ എന്നീ മേഖലകളിലെ സഹകരണവും ബ്ലിങ്കന്റെ പ്രഥമ ഇന്ത്യാ സന്ദർശനവേളയിൽ ചർച്ചയാകും. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ നാലു രാജ്യങ്ങളടങ്ങിയതാണ് 2007ൽ അമേരിക്ക രൂപീകരിച്ച ക്വാഡിലാറ്ററൽ(ക്വാഡ്) നയതന്ത്ര സഖ്യം.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ചർച്ച നടത്തുന്ന ബ്ലിങ്കൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച ശേഷമാണു മടങ്ങുക.
ഇന്ത്യയിൽ നിർമിക്കുന്ന വാക്സിൻ ക്വാഡ് സഖ്യരാഷ്ട്രങ്ങൾ പരസ്പരം പങ്കിടുന്നതുൾപ്പെടെയുള്ള വിഷയങ്ങളും സംയുക്ത സൈനിക അഭ്യാസവും വാണിജ്യം, ഡിജിറ്റൽ ഉടമസ്ഥതതാ അവകാശം, സാങ്കേതികവിദ്യ, രാജ്യസുരക്ഷ എന്നീ മേഖലകളിലെ സഹകരണവും ബ്ലിങ്കന്റെ പ്രഥമ ഇന്ത്യാ സന്ദർശനവേളയിൽ ചർച്ചയാകും. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ നാലു രാജ്യങ്ങളടങ്ങിയതാണ് 2007ൽ അമേരിക്ക രൂപീകരിച്ച ക്വാഡിലാറ്ററൽ(ക്വാഡ്) നയതന്ത്ര സഖ്യം.