ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രാദേശിക പാർട്ടികൾ ഒരുമിച്ച് ദേശീയ മുന്നണി രൂപവത്കരിക്കണമെന്നു ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ. ബിജെപിയുമായുള്ള അകാലിദളിന്റെ ബന്ധം അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അകാലിദൾ കർഷകരുടെ പാർട്ടിയാണ്. അവരുടെ പ്രശ്നങ്ങളാണ് പാർട്ടി പ്രത്യയശാസ്ത്രത്തിന്റെ കാതൽ. അതിൽ വിട്ടുവീഴ്ചയ്ക്കു പാർട്ടി ഒരിക്കലും തയാറല്ല. എന്തൊക്കെ നഷ്ടം നേരിടേ
ണ്ടിവന്നാലും പഞ്ചാബിൽ കാർഷിക നിയമം നടപ്പാക്കാൻ അനുവദിക്കില്ല -ബാദൽ പറഞ്ഞു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികനിയമങ്ങളുടെ പേരിലായിരുന്നു അകാലിദൾ എൻഡിഎ വിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബാദലിന്റെ ഭാര്യയും കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ രാജിവച്ചത്.
ബിഎസ്പിയുമായി അകാലി ദൾ ഉണ്ടാക്കിയ സഖ്യം സ്ഥിരമാണെന്നു ബാദൽ പറഞ്ഞു. ദളിതർ ഏറെയുള്ള പഞ്ചാബിൽ ബിഎസ്പിയുമായുള്ള സഖ്യം വഴി നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അകാലിദൾ.
അകാലിദൾ കർഷകരുടെ പാർട്ടിയാണ്. അവരുടെ പ്രശ്നങ്ങളാണ് പാർട്ടി പ്രത്യയശാസ്ത്രത്തിന്റെ കാതൽ. അതിൽ വിട്ടുവീഴ്ചയ്ക്കു പാർട്ടി ഒരിക്കലും തയാറല്ല. എന്തൊക്കെ നഷ്ടം നേരിടേ
ണ്ടിവന്നാലും പഞ്ചാബിൽ കാർഷിക നിയമം നടപ്പാക്കാൻ അനുവദിക്കില്ല -ബാദൽ പറഞ്ഞു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികനിയമങ്ങളുടെ പേരിലായിരുന്നു അകാലിദൾ എൻഡിഎ വിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബാദലിന്റെ ഭാര്യയും കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ രാജിവച്ചത്.
ബിഎസ്പിയുമായി അകാലി ദൾ ഉണ്ടാക്കിയ സഖ്യം സ്ഥിരമാണെന്നു ബാദൽ പറഞ്ഞു. ദളിതർ ഏറെയുള്ള പഞ്ചാബിൽ ബിഎസ്പിയുമായുള്ള സഖ്യം വഴി നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അകാലിദൾ.