വത്തിക്കാൻ സിറ്റി: മുത്തശ്ശീമുത്തച്ഛന്മാരും വയോജനങ്ങളും നമ്മുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്ന അപ്പമാണെന്നു ഫ്രാൻസിസ് മാർപാപ്പ. കത്തോലിക്കാ സഭയുടെ പ്രഥമ വയോജന ദിനാചരണത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിക്കിടെ സന്ദേശം നല്കുകയായിരുന്നു മാർപാപ്പ. കുടലിലെ ശസ്ത്രക്രിയയ്ക്കു വിധേയനായശേഷം വിശ്രമിക്കുന്ന മാർപാപ്പയ്ക്കു പകരം ദിവ്യബലി അർപ്പിച്ച ആർച്ച്ബിഷപ് റിനോ ഫിസിഷെല്ലയാണു സന്ദേശം വായിച്ചത്.
വയോജനങ്ങളും യുവാക്കളും തമ്മിൽ പുതിയൊരു ഉടന്പടി ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നു മാർപാപ്പ പറഞ്ഞു. തലമുറകൾക്കിടിയിലുള്ള സംഘർഷം അവസാനിപ്പിക്കാൻ സന്തോഷങ്ങളും സ്വപ്നങ്ങളും പരസ്പരം പങ്കുവയ്ക്കേണ്ടിയിരിക്കുന്നു. മുത്തശ്ശീമുത്തച്ഛന്മാരുടെ സ്നേഹമാണു നമ്മളെ വളർത്തിയത്. അതിനു പകരമായി നമ്മുടെ സ്നേഹവും പരിചരണവും അവർക്കു നല്കേണ്ടിയിരിക്കുന്നു. നമ്മളെ അവർ എങ്ങനെയാണോ സംരക്ഷിച്ചത് അതുപോലതന്നെ അവരെ നമ്മളും സംരക്ഷിക്കണം.
ഉച്ചയ്ക്കത്തെ ത്രികാലജപ പ്രാർഥനയോടനുബന്ധിച്ചുള്ള സന്ദേശത്തിലും വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മാർപാപ്പ ചൂണ്ടിക്കാട്ടി. മുത്തശ്ശീമുത്തച്ഛന്മാരും പേരക്കുട്ടികളും യുവാക്കളും വയോജനങ്ങളും ചേരുന്പോഴാണു സഭയുടെ സുന്ദരമുഖം പൂർത്തിയാകുന്നതെന്നു മാർപാപ്പ കൂട്ടിച്ചേർത്തു. വയോജനങ്ങളും അവരുടെ പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരും കുട്ടികളും യുവാക്കളുമെല്ലാം ദിവ്യബലിയിൽ പങ്കെടുത്തു.
ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണു കത്തോലിക്കാ സഭ വയോജനദിനമായി ആചരിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ ജൊവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാളായ ജൂലൈ 26നോട് അടുത്തുള്ള ദിവസമായതിനാലാണ് ഇതു തെരഞ്ഞെടുത്തത്. മാർപാപ്പ ജനുവരിയിലാണ് വയോജന ദിനാചരണത്തിനു നിർദേശം നല്കിയത്.
ചൈനയ്ക്കും ഒളിന്പിക്സിനും വേണ്ടി പ്രാർഥന
ത്രികാലജപ പ്രാർഥനയോടനുബന്ധിച്ചുള്ള സന്ദേശത്തിൽ, ചൈനയിൽ പ്രളയദുരന്തത്തിന് ഇരയായവരെ ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു. ഷെംഗ്ഷൗ നഗരത്തിൽ മരിച്ചവർക്കും കെടുതികൾ നേരിടുന്നവർക്കും വേണ്ടി അദ്ദേഹം പ്രാർഥിച്ചു.
മഹാവ്യാധിയുടെ കാലത്തു ടോക്കിയോയിൽ നടത്തുന്ന ഒളിന്പിക് ഗെയിംസ് പ്രതീക്ഷയുടെയും ആഗോള സാഹോദര്യത്തിന്റെയും പ്രതീകമാണെന്നു മാർപാപ്പ പറഞ്ഞു.
വയോജനങ്ങളും യുവാക്കളും തമ്മിൽ പുതിയൊരു ഉടന്പടി ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നു മാർപാപ്പ പറഞ്ഞു. തലമുറകൾക്കിടിയിലുള്ള സംഘർഷം അവസാനിപ്പിക്കാൻ സന്തോഷങ്ങളും സ്വപ്നങ്ങളും പരസ്പരം പങ്കുവയ്ക്കേണ്ടിയിരിക്കുന്നു. മുത്തശ്ശീമുത്തച്ഛന്മാരുടെ സ്നേഹമാണു നമ്മളെ വളർത്തിയത്. അതിനു പകരമായി നമ്മുടെ സ്നേഹവും പരിചരണവും അവർക്കു നല്കേണ്ടിയിരിക്കുന്നു. നമ്മളെ അവർ എങ്ങനെയാണോ സംരക്ഷിച്ചത് അതുപോലതന്നെ അവരെ നമ്മളും സംരക്ഷിക്കണം.
ഉച്ചയ്ക്കത്തെ ത്രികാലജപ പ്രാർഥനയോടനുബന്ധിച്ചുള്ള സന്ദേശത്തിലും വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മാർപാപ്പ ചൂണ്ടിക്കാട്ടി. മുത്തശ്ശീമുത്തച്ഛന്മാരും പേരക്കുട്ടികളും യുവാക്കളും വയോജനങ്ങളും ചേരുന്പോഴാണു സഭയുടെ സുന്ദരമുഖം പൂർത്തിയാകുന്നതെന്നു മാർപാപ്പ കൂട്ടിച്ചേർത്തു. വയോജനങ്ങളും അവരുടെ പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരും കുട്ടികളും യുവാക്കളുമെല്ലാം ദിവ്യബലിയിൽ പങ്കെടുത്തു.
ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണു കത്തോലിക്കാ സഭ വയോജനദിനമായി ആചരിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളായ വിശുദ്ധ ജൊവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാളായ ജൂലൈ 26നോട് അടുത്തുള്ള ദിവസമായതിനാലാണ് ഇതു തെരഞ്ഞെടുത്തത്. മാർപാപ്പ ജനുവരിയിലാണ് വയോജന ദിനാചരണത്തിനു നിർദേശം നല്കിയത്.
ചൈനയ്ക്കും ഒളിന്പിക്സിനും വേണ്ടി പ്രാർഥന
ത്രികാലജപ പ്രാർഥനയോടനുബന്ധിച്ചുള്ള സന്ദേശത്തിൽ, ചൈനയിൽ പ്രളയദുരന്തത്തിന് ഇരയായവരെ ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു. ഷെംഗ്ഷൗ നഗരത്തിൽ മരിച്ചവർക്കും കെടുതികൾ നേരിടുന്നവർക്കും വേണ്ടി അദ്ദേഹം പ്രാർഥിച്ചു.
മഹാവ്യാധിയുടെ കാലത്തു ടോക്കിയോയിൽ നടത്തുന്ന ഒളിന്പിക് ഗെയിംസ് പ്രതീക്ഷയുടെയും ആഗോള സാഹോദര്യത്തിന്റെയും പ്രതീകമാണെന്നു മാർപാപ്പ പറഞ്ഞു.