ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തികളിൽ ആരംഭിച്ച കർഷകസമരത്തിനിടെ മരിച്ച കർഷകരുടെ വിവരങ്ങളൊന്നുമില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദം പൊളിയുന്നു. സമരം ആരംഭിച്ച് ഇതുവരെ പഞ്ചാബിൽ മാത്രം 220 കർഷകരുടെ ജീവൻ നഷ്ടമായെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കർഷകസമരത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ സമിതിയുടെ ഏറ്റവും ഒടുവിൽ പുറത്തുവിട്ട വിവരം അനുസരിച്ചു കർഷക സമരം ആരംഭിച്ചശേഷം വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ 537 കർഷകരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പക്കൽ മരിച്ച കർഷകരുടെ വിവരങ്ങളില്ലെന്നുപറഞ്ഞതിനു തൊട്ടുപിന്നാലെ സമരം ആരംഭിച്ചശേഷം ഇതുവരെ മരിച്ച കർഷകരുടെ പേരു വിവരങ്ങൾ ഉൾപ്പടെ വിശദമാക്കുന്ന ബ്ലോഗും സംയുക്ത കിസാൻ മോർച്ച പങ്കുവച്ചിട്ടുണ്ട്. ഇതിലെ വിവരം അനുസരിച്ച് ജൂലൈ പത്തുവരെ മരിച്ച കർഷകരുടെ എണ്ണമാണ് 537. ഹ്യൂമൻ കോസ്റ്റ് ഓഫ് ഫാർമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ബ്ലോഗിൽ, സമരം ആരംഭിച്ചതിന് ഇതുവരെ മരിച്ച എല്ലാ കർഷകരുടെയും ചിത്രങ്ങൾ അടക്കമുള്ള വിവരമുണ്ട്.
കർഷകസമരത്തിന്റെ ഭാഗമായി മരിച്ചവരുടെ കണക്കുകളൊന്നുംതന്നെ കേന്ദ്ര സർക്കാരിന്റെ കൈവശം ഇല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിൽ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഇത്രയധികം പേർ മരിച്ചതിന്റെ കണക്കുമായി പഞ്ചാബ് സർക്കാർ രംഗത്തെത്തിയത്. കർഷകരും കർഷകത്തൊഴിലാളികളുമായി സമരത്തിനിടെ പഞ്ചാബിൽനിന്നു മാത്രം 220 പേർ മരിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ഇതുവരെ 10.86 കോടി രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും പഞ്ചാബ് സർക്കാരിന്റെ കണക്കുകളിൽനിന്നു വ്യക്തമാകുന്നു.
പഞ്ചാബ് സർക്കാരിന്റെ കണക്കുകൾ അനുസരിച്ച് മരിച്ച കർഷകരിൽ 203 പേരും മാൽവ മേഖലയിൽനിന്നാണ്. പതിനൊന്ന് പേർ മാഝായിൽ നിന്നും രണ്ട്് പേർ ഡോബായിൽനിന്നുള്ളവരും ആണ്. സംഗ്രൂർ ജില്ലയിൽ നിന്നു മാത്രം 43 കർഷകർ സമരത്തിനിടെ മരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതമാണ് പഞ്ചാബ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അതിന് പുറമേ മരിച്ച കർഷകരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, കർഷകസമരത്തിനിടെ എത്ര കർഷകർ മരിച്ചുവെന്നതിന്റെ കണക്കുകൾ ഇല്ലെന്നു പറഞ്ഞ കൃഷിമന്ത്രി, സർക്കാർ ഇതേക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ലെന്നുമാണ് പാർലമെന്റിൽ പറഞ്ഞത്.
സെബി മാത്യു
കർഷകസമരത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ സമിതിയുടെ ഏറ്റവും ഒടുവിൽ പുറത്തുവിട്ട വിവരം അനുസരിച്ചു കർഷക സമരം ആരംഭിച്ചശേഷം വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ 537 കർഷകരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പക്കൽ മരിച്ച കർഷകരുടെ വിവരങ്ങളില്ലെന്നുപറഞ്ഞതിനു തൊട്ടുപിന്നാലെ സമരം ആരംഭിച്ചശേഷം ഇതുവരെ മരിച്ച കർഷകരുടെ പേരു വിവരങ്ങൾ ഉൾപ്പടെ വിശദമാക്കുന്ന ബ്ലോഗും സംയുക്ത കിസാൻ മോർച്ച പങ്കുവച്ചിട്ടുണ്ട്. ഇതിലെ വിവരം അനുസരിച്ച് ജൂലൈ പത്തുവരെ മരിച്ച കർഷകരുടെ എണ്ണമാണ് 537. ഹ്യൂമൻ കോസ്റ്റ് ഓഫ് ഫാർമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ബ്ലോഗിൽ, സമരം ആരംഭിച്ചതിന് ഇതുവരെ മരിച്ച എല്ലാ കർഷകരുടെയും ചിത്രങ്ങൾ അടക്കമുള്ള വിവരമുണ്ട്.
കർഷകസമരത്തിന്റെ ഭാഗമായി മരിച്ചവരുടെ കണക്കുകളൊന്നുംതന്നെ കേന്ദ്ര സർക്കാരിന്റെ കൈവശം ഇല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിൽ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഇത്രയധികം പേർ മരിച്ചതിന്റെ കണക്കുമായി പഞ്ചാബ് സർക്കാർ രംഗത്തെത്തിയത്. കർഷകരും കർഷകത്തൊഴിലാളികളുമായി സമരത്തിനിടെ പഞ്ചാബിൽനിന്നു മാത്രം 220 പേർ മരിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ഇതുവരെ 10.86 കോടി രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും പഞ്ചാബ് സർക്കാരിന്റെ കണക്കുകളിൽനിന്നു വ്യക്തമാകുന്നു.
പഞ്ചാബ് സർക്കാരിന്റെ കണക്കുകൾ അനുസരിച്ച് മരിച്ച കർഷകരിൽ 203 പേരും മാൽവ മേഖലയിൽനിന്നാണ്. പതിനൊന്ന് പേർ മാഝായിൽ നിന്നും രണ്ട്് പേർ ഡോബായിൽനിന്നുള്ളവരും ആണ്. സംഗ്രൂർ ജില്ലയിൽ നിന്നു മാത്രം 43 കർഷകർ സമരത്തിനിടെ മരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതമാണ് പഞ്ചാബ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അതിന് പുറമേ മരിച്ച കർഷകരുടെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, കർഷകസമരത്തിനിടെ എത്ര കർഷകർ മരിച്ചുവെന്നതിന്റെ കണക്കുകൾ ഇല്ലെന്നു പറഞ്ഞ കൃഷിമന്ത്രി, സർക്കാർ ഇതേക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ലെന്നുമാണ് പാർലമെന്റിൽ പറഞ്ഞത്.
സെബി മാത്യു