ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമഗ്രൂപ്പായി ദൈനിക് ഭാസ്കറിന്റെ സാന്പത്തിക ഇടപാടുകളിൽ സംശയമുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിറ്റി). 2,200 കോടിയോളം രൂപയുടെ ഇടപാടിൽ ക്രമക്കേടുള്ളതായാണു സംശയം. കഴിഞ്ഞയാഴ്ച ദൈനിക് ഭാസ്കറിന്റെ വിവിധ ഓഫീസുകളിലും പ്രമോട്ടർമാരുടെ വസതികളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
റെയ്ഡിൽ കണ്ടെത്തിയ രേഖകൾ പരിശോധിച്ചുവരികയാണെന്ന് മാധ്യമസ്ഥാപനത്തിന്റെ പേര് പറയാതെ സിബിഡിറ്റി അറിയിച്ചു. കൈമാറ്റം ചെയ്യാത്ത ചരക്കുകളുടെ പേരിൽവരെ സാന്പത്തികകൈമാറ്റം നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് ഉൾപ്പെടെ ക്രമക്കേടുകളാണ് പരിശോധിക്കുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഡിബി ഗ്രൂപ്പ് എന്ന മാതൃസ്ഥാപനത്തിന്റെ കീഴിൽ 65 എഡിഷനുകളിലായി ഹിന്ദി, ഗുജറാത്തി, മറാത്തി ഭാഷകളിലാണ് ദൈനിക് ഭാസ്കറിന്റെ ദിനപത്രങ്ങൾ. ഏഴ് സംസ്ഥാനങ്ങളിലായി 30 റേഡിയോ സ്റ്റേഷനുകളും ആറ് വെബ്പോർട്ടലുകളും നാല് മൊബൈൽ ആപ്പുകളും കന്പനിക്കുണ്ട്.
റെയ്ഡിൽ കണ്ടെത്തിയ രേഖകൾ പരിശോധിച്ചുവരികയാണെന്ന് മാധ്യമസ്ഥാപനത്തിന്റെ പേര് പറയാതെ സിബിഡിറ്റി അറിയിച്ചു. കൈമാറ്റം ചെയ്യാത്ത ചരക്കുകളുടെ പേരിൽവരെ സാന്പത്തികകൈമാറ്റം നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് ഉൾപ്പെടെ ക്രമക്കേടുകളാണ് പരിശോധിക്കുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഡിബി ഗ്രൂപ്പ് എന്ന മാതൃസ്ഥാപനത്തിന്റെ കീഴിൽ 65 എഡിഷനുകളിലായി ഹിന്ദി, ഗുജറാത്തി, മറാത്തി ഭാഷകളിലാണ് ദൈനിക് ഭാസ്കറിന്റെ ദിനപത്രങ്ങൾ. ഏഴ് സംസ്ഥാനങ്ങളിലായി 30 റേഡിയോ സ്റ്റേഷനുകളും ആറ് വെബ്പോർട്ടലുകളും നാല് മൊബൈൽ ആപ്പുകളും കന്പനിക്കുണ്ട്.