ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രി കിരണ് റിജിജു രാജ്യസഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണു നൽകിയതെന്നു ജോണ് ബ്രിട്ടാസ് എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യസഭയിൽ അദ്ദേഹം അവകാശലംഘനത്തിനു നോട്ടീസ് നൽകി.
ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നത് എക്സിക്യൂട്ടീവും ജുഡീഷറിയും തമ്മിൽ നിരന്തരമായി നടക്കുന്ന ഏകീകൃതവും സഹകരണപരവുമായ പ്രക്രിയയായതിനാൽ സമയപരിധി സൂചിപ്പിക്കാൻ കഴിയില്ലെന്നാണ് നിയമമന്ത്രി എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടി.
ഒരുവർഷത്തിനിടെ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം എത്ര ഹൈക്കോടതി ജഡ്ജിമാരെ ശിപാർശ ചെയ്തെന്നും ആ ശിപാർശകളിൽനിന്ന് എത്ര ജഡ്ജിമാരെ നിയമിച്ചു എന്നുമായിരുന്നു ജോണ് ബ്രിട്ടാസിന്റെ ചോദ്യം. എന്നാൽ മന്ത്രി നൽകിയ മറുപടി, ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നാണ് എംപി ചൂണ്ടിക്കാണിക്കുന്നത്.
മന്ത്രിയുടെ മറുപടി സുപ്രീം കോടതിയെ അവഹേളിക്കുന്നതാണെന്നും പദവിയുടെ ലംഘനമാണെന്നും സഭയെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജോണ് ബ്രിട്ടാസിന്റെ നോട്ടീസിൽ പറയുന്നു.
ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നത് എക്സിക്യൂട്ടീവും ജുഡീഷറിയും തമ്മിൽ നിരന്തരമായി നടക്കുന്ന ഏകീകൃതവും സഹകരണപരവുമായ പ്രക്രിയയായതിനാൽ സമയപരിധി സൂചിപ്പിക്കാൻ കഴിയില്ലെന്നാണ് നിയമമന്ത്രി എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടി.
ഒരുവർഷത്തിനിടെ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം എത്ര ഹൈക്കോടതി ജഡ്ജിമാരെ ശിപാർശ ചെയ്തെന്നും ആ ശിപാർശകളിൽനിന്ന് എത്ര ജഡ്ജിമാരെ നിയമിച്ചു എന്നുമായിരുന്നു ജോണ് ബ്രിട്ടാസിന്റെ ചോദ്യം. എന്നാൽ മന്ത്രി നൽകിയ മറുപടി, ഇതു സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നാണ് എംപി ചൂണ്ടിക്കാണിക്കുന്നത്.
മന്ത്രിയുടെ മറുപടി സുപ്രീം കോടതിയെ അവഹേളിക്കുന്നതാണെന്നും പദവിയുടെ ലംഘനമാണെന്നും സഭയെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജോണ് ബ്രിട്ടാസിന്റെ നോട്ടീസിൽ പറയുന്നു.