പാരീസ്: മോസ്കുകൾക്കും മതസംഘടനകൾക്കും മേൽ നിയന്ത്രണം കർശനമാക്കുന്ന നിയമം ഫ്രഞ്ച് പാർലമെന്റ് പാസാക്കി. അംഗങ്ങൾ അക്രമത്തിനും വിദ്വേഷത്തിനും പ്രേരണ നല്കുന്നതായി കണ്ടെത്തിയാൽ കോടതി ഉത്തരവ് ഇല്ലാതെതന്നെ ആരാധനാലയങ്ങൾ എന്നെന്നേക്കുമായി അടച്ചുപൂട്ടാനും മതസംഘടനകളെ പിരിച്ചുവിടാനുമുള്ള അധികാരം ഇതോടെ സർക്കാരിനു കൈവന്നു.
ഇസ്ലാമിക വിഘടനവാദത്തെ നേരിടാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് നിയമം മുന്നോട്ടുവച്ചത്. പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിൽ 19നെതിരേ 49 വോട്ടുകൾക്ക് ബിൽ പാസായി. ഇസ്ലാമിക മുന്നേറ്റങ്ങൾ ഫ്രാൻസിന്റെ മതേതരമൂല്യങ്ങൾ അട്ടിമറിക്കുന്നുവെന്ന മാക്രോണിന്റെ വാദത്തിനുള്ള ശക്തമായ പിന്തുണ കൂടിയായി നിയമത്തിനു പാർലമെന്റിൽ ലഭിച്ച വോട്ടുകൾ.
ആശയത്തിന്റെയും മതതീവ്രവാദത്തിന്റെയും പേരിൽ ഫ്രാൻസിന്റെ മതേതരമൂല്യങ്ങളിൽനിന്നു വ്യതിചലിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കുമേലും പൊതുസേവനം നല്കുന്നവർക്കുമേലും സമ്മർദം ചെലുത്തുന്നത് ക്രിമിനൽ കുറ്റമായി മാറി. അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്ന മതസംഘടനകളെ താത്കാലികമായോ സ്ഥിരമായോ സർക്കാരിനു പിരിച്ചുവിടാം. നിർബന്ധിത വിവാഹം അടക്കമുള്ള കാര്യങ്ങൾ കർശനമായി വിലക്കുന്നു.
ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ മതസംഘടനകൾക്ക് സർക്കാർ സഹായം ലഭിക്കില്ല. പുരോഹിതർക്ക് സർക്കാർ ജോലി വിലക്കുന്നു. മതസ്വാതന്ത്ര്യത്തിന്റെ വിനിയോഗം ക്രമസമാധാനത്തിനു തടസമാകരുതെന്നും നിയമത്തിൽ നിർദേശിക്കുന്നുണ്ട്.
ഇസ്ലാമിക വിഘടനവാദത്തെ നേരിടാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് നിയമം മുന്നോട്ടുവച്ചത്. പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിൽ 19നെതിരേ 49 വോട്ടുകൾക്ക് ബിൽ പാസായി. ഇസ്ലാമിക മുന്നേറ്റങ്ങൾ ഫ്രാൻസിന്റെ മതേതരമൂല്യങ്ങൾ അട്ടിമറിക്കുന്നുവെന്ന മാക്രോണിന്റെ വാദത്തിനുള്ള ശക്തമായ പിന്തുണ കൂടിയായി നിയമത്തിനു പാർലമെന്റിൽ ലഭിച്ച വോട്ടുകൾ.
ആശയത്തിന്റെയും മതതീവ്രവാദത്തിന്റെയും പേരിൽ ഫ്രാൻസിന്റെ മതേതരമൂല്യങ്ങളിൽനിന്നു വ്യതിചലിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കുമേലും പൊതുസേവനം നല്കുന്നവർക്കുമേലും സമ്മർദം ചെലുത്തുന്നത് ക്രിമിനൽ കുറ്റമായി മാറി. അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്ന മതസംഘടനകളെ താത്കാലികമായോ സ്ഥിരമായോ സർക്കാരിനു പിരിച്ചുവിടാം. നിർബന്ധിത വിവാഹം അടക്കമുള്ള കാര്യങ്ങൾ കർശനമായി വിലക്കുന്നു.
ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ മതസംഘടനകൾക്ക് സർക്കാർ സഹായം ലഭിക്കില്ല. പുരോഹിതർക്ക് സർക്കാർ ജോലി വിലക്കുന്നു. മതസ്വാതന്ത്ര്യത്തിന്റെ വിനിയോഗം ക്രമസമാധാനത്തിനു തടസമാകരുതെന്നും നിയമത്തിൽ നിർദേശിക്കുന്നുണ്ട്.