ഷായും സൂര്യകുമാറും ഇംഗ്ലണ്ടിലേക്ക്; ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്‍റി 20 ഇന്ന്

12:38 AM Jul 25, 2021 | Deepika.com
കൊളംബൊ: ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന പരന്പരയിൽ തിളങ്ങിയ സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരും. ഇന്ത്യ-ശ്രീലങ്ക ഏകദിന പരന്പരയിലെ താരമായി സൂര്യകുമാറിനെ തെരഞ്ഞടുത്തു. സീനിയർ ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിന്‍റെ ആദ്യ ഏകദിന പരന്പരയിലാണ് പരന്പരയിലെ താരമെന്ന നേട്ടം കൈവരിച്ചത്.

ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിലെ പരിക്കേറ്റ ശുഭ്മാൻ ഗിൽ, വാഷിംഗ്ടണ്‍ സുന്ദർ, ആവേശ് ഖാൻ എന്നിവർക്കു പകരക്കാരായിട്ടാണ് ഷായും സൂര്യകുമാറും എത്തുക. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ മത്സരം കഴിഞ്ഞതേ പരിക്കേറ്റ ഗിലിനെ ടീമിൽനിന്നു മാറ്റിയിരുന്നു. ഗിൽ നാട്ടിൽ തിരിച്ചെത്തി. സുന്ദറിനും ആവേശ് ഖാനും ത്രിദിന സന്നാഹ മത്സരത്തിനിടെ വിരലിനും പരിക്കേറ്റു. രണ്ടു പേരും ഇന്ത്യയിലേക്കു തിരിച്ചുപോരും.

മൂന്നാം ഏകദിനത്തിൽ മൂന്നു വിക്കറ്റിനു ജയിച്ച ശ്രീലങ്ക നാലു വർഷത്തിനുശേഷമാണ് ഇന്ത്യയെ ഏകദിനത്തിൽ പരാജയപ്പെടുത്തുന്നത്. ആവിഷ്ക ഫെർണാണ്ടോ (76), ഭാനുഷ്ക രാജപക്സ (65) എന്നിവരുടെ പ്രകടനമാണ് ലങ്കയ്ക്കു ജയമൊരുക്കിയത്.

ശ്രീലങ്കൻ മണ്ണിൽ 2012നുശേഷം ഇന്ത്യക്കെതിരേ ലങ്ക നേടിയ ആദ്യ ജയമാണ്. പരന്പര നഷ്ടമായെങ്കിലും മൂന്നു മത്സരങ്ങളിലെ പ്രകടനം ശ്രീലങ്കയ്ക്ക് ട്വന്‍റി 20 പരന്പരയ്ക്കു മുന്പ് ആത്മവിശ്വാസം നൽകുന്നതാണ്. മൂന്നാം മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ലങ്കൻ താരങ്ങൾ ഫോമിലെത്തുകയും ചെയ്തു. ഏകദിന പരന്പര നേടിയ ഇന്ത്യ ഇനി ട്വന്‍റി 20 പരന്പരയാണ് ലക്ഷ്യമിടുന്നത്. മൂന്നു മത്സരങ്ങളുടെ പരന്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും.