ജമ്മു: അഞ്ചു കിലോ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് പാക്കിസ്ഥാനിൽനിന്നു വന്ന ഡ്രോൺ ജമ്മു കാഷ്മീർ പോലീസ് വെടിവച്ചിട്ടു. ഇതിലെ വസ്തുക്കൾ സ്ഫോടനത്തിനു തയാറാക്കിയ വിധത്തിലായിരുന്നു. തക്കസമയത്തു വെടിവച്ചിട്ടതിനാൽ വലിയ ദുരന്തം ഒഴിവാക്കാനായെന്നു പോലീസ് പറഞ്ഞു.
ജമ്മു ജില്ലയിലെ കനാചക് അതിർത്തിയിൽ വ്യാഴാഴ്ച അർധരാത്രിയാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. പോലീസിലെ ക്വിക് റിയാക്ഷൻ ടീം ഉടൻ സ്ഥലത്തെത്തി വെടിവച്ചു വീഴ്ത്തുകയായിരുന്നു.
വയറുകൾ മാത്രം ബന്ധിപ്പിച്ചാൽ സ്ഫോടനം നടത്താമെന്ന സ്ഥിതിയിലായിരുന്നു ഡ്രോണിലെ വസ്തുക്കൾ. ജിപിഎസ്, ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങൾ ഡ്രോണിലുണ്ടായിരുന്നു.
ചൈന, തായ്വാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിർമിതമായ വസ്തുക്കൾ കൂട്ടിയോജിപ്പിച്ചാണ് ഈ ഡ്രോൺ നിർമിച്ചത്.
ജമ്മു വ്യോമസേനാ താവളത്തിൽ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണിലെ സ്ഫോടകവസ്തുകൾ ഇറക്കാൻ ഉപയോഗിച്ചതിനു സമാനമായ ചരടാണ് ഇതിലും ഉണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. കഠുവയിൽ കഴിഞ്ഞവർഷം വെടിവച്ചിട്ട ഡ്രോണിലെ സീരിയൽ നന്പറുമായി അടുത്ത സാമ്യവും ഇതിനുണ്ട്.
ഒന്നര വർഷത്തിനിടെ പാക്കിസ്ഥാനിൽനിന്നു വന്ന ഡ്രോണുകളിൽനിന്നായി 16 എകെ തോക്കുകൾ, 24 പിസ്റ്റളുകൾ, 15 ഗ്രനേഡുകൾ, 18 സ്ഫോടകവസ്തുക്കൾ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്.
ജമ്മു ജില്ലയിലെ കനാചക് അതിർത്തിയിൽ വ്യാഴാഴ്ച അർധരാത്രിയാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. പോലീസിലെ ക്വിക് റിയാക്ഷൻ ടീം ഉടൻ സ്ഥലത്തെത്തി വെടിവച്ചു വീഴ്ത്തുകയായിരുന്നു.
വയറുകൾ മാത്രം ബന്ധിപ്പിച്ചാൽ സ്ഫോടനം നടത്താമെന്ന സ്ഥിതിയിലായിരുന്നു ഡ്രോണിലെ വസ്തുക്കൾ. ജിപിഎസ്, ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങൾ ഡ്രോണിലുണ്ടായിരുന്നു.
ചൈന, തായ്വാൻ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിർമിതമായ വസ്തുക്കൾ കൂട്ടിയോജിപ്പിച്ചാണ് ഈ ഡ്രോൺ നിർമിച്ചത്.
ജമ്മു വ്യോമസേനാ താവളത്തിൽ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണിലെ സ്ഫോടകവസ്തുകൾ ഇറക്കാൻ ഉപയോഗിച്ചതിനു സമാനമായ ചരടാണ് ഇതിലും ഉണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. കഠുവയിൽ കഴിഞ്ഞവർഷം വെടിവച്ചിട്ട ഡ്രോണിലെ സീരിയൽ നന്പറുമായി അടുത്ത സാമ്യവും ഇതിനുണ്ട്.
ഒന്നര വർഷത്തിനിടെ പാക്കിസ്ഥാനിൽനിന്നു വന്ന ഡ്രോണുകളിൽനിന്നായി 16 എകെ തോക്കുകൾ, 24 പിസ്റ്റളുകൾ, 15 ഗ്രനേഡുകൾ, 18 സ്ഫോടകവസ്തുക്കൾ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്.