കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു വി. സാംസണ് അടക്കം അഞ്ച് താരങ്ങൾ. 1980നുശേഷം ആദ്യമായാണ് ഇന്ത്യക്കായി ഏകദിനത്തിൽ അഞ്ചു താരങ്ങൾ ഒരുമിച്ച് അരങ്ങേറുന്നത്.1980ൽ മെൽബണിൽ ഓസ്ട്രേലിയയ്ക്കെതിരേ കീർത്തി ആസാദ്, റോജർ ബിന്നി, ദിലീപ് ദോഷി, സന്ദീപ് പാട്ടീൽ, ടി. ശ്രീനിവാസൻ എന്നിവർ ഒന്നിച്ച് അരങ്ങേറിയിരുന്നു.
സഞ്ജുവിനൊപ്പം കൃഷ്ണപ്പ ഗൗതം, ചേതൻ സക്കറിയ, നിതീഷ് റാണ, രാഹുൽ ചാഹർ എന്നിവരാണ് ഇന്നലെ കന്നി മത്സരം കളിച്ചത്.
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗിനിറങ്ങിയെങ്കിലും 225ന് പുറത്തായി. മഴയെത്തുടർന്ന് 47 ഓവറാക്കി നിജപ്പെടുത്തിയ മത്സരത്തിൽ 43.1 ഓവറിലാണ് ഇന്ത്യ ഓൾ ഒൗട്ട് ആയത്. പൃഥ്വി ഷാ (49 പന്തിൽ 49), സഞ്ജു (46 പന്തിൽ 46), സൂര്യ കുമാർ യാദവ് (37 പന്തിൽ 40) എന്നിവരാണ് ഇന്ത്യക്കായി തിളങ്ങിയത്.
മറുപടിക്കിറങ്ങിയ ശ്രീലങ്ക 27 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തിരുന്നു.
സഞ്ജു തിളങ്ങി
02:04 AM Jul 24, 2021 | Deepika.com