ന്യൂഡൽഹി: കോടിക്കണക്കിനു രൂപ ചെലവ് വരുന്ന അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി സോഷ്യൽ മീഡിയകൾ ഉൾപ്പെടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ധനസമാഹാരണം നടത്താൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ചു പരിഷ്കരിച്ച ദേശീയ ആരോഗ്യ നയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ് പവാർ ലോക്സഭയിൽ അറിയിച്ചു.
ലോക്സഭയിൽ വി.കെ. ശ്രീകണ്ഠൻ എംപി ഉൾപ്പെടെ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അത്യപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതിയിയിൽ കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും നയത്തിൽ വ്യക്തമാക്കുന്നുണ്ട്.
സ്പൈനൽ മസ്കുലർ അട്രോഫി പോലുള്ള രോഗങ്ങൾക്ക് ഒറ്റ ഡോസ് മരുന്നിന് തന്നെയാണ് 18 കോടിയോളം രൂപ ചെലവ് വരുന്നത്. ഇത്തരം കേസുകളിൽ സർക്കാരിന് മാത്രമായി ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും നൽകാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ നയത്തിൽ വ്യക്തമാക്കുന്നത്. ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലൂടെ ഇത്തരം രോഗങ്ങൾ ബാധിച്ചവരുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താം. അംഗീകൃത ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് വ്യക്തിഗതമായോ കോർപറേറ്റുകളിൽ നിന്നോ ഇത്തരം രോഗങ്ങൾക്ക് ആവശ്യമായ ചികിത്സാ സഹായം സ്വീകരിക്കാം എന്നാണ് നയത്തിൽ പറയുന്നത്. ഇതു സംബന്ധിച്ച പരിഷ്കരിച്ച ദേശീയ നയത്തിന് ഡോ. ഹർഷവർധൻ ആരോഗ്യ മന്ത്രിയായിരുന്ന സമയത്തുതന്നെ അംഗീകാരം ലഭിച്ചതാണ്. നയം അനുസരിച്ച് ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്കായി കേന്ദ്ര സർക്കാർ ഒറ്റത്തവണ 20 ലക്ഷം രൂപ നൽകും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് പുറമേ പ്രധാനമന്ത്രി ജൻ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെട്ടവർക്കും ഈ സഹായം ലഭിക്കും.
അത്യപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കും പരിശോധനയ്ക്കും ഗവേഷണത്തിനും ഉള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി തെരഞ്ഞെടുത്ത ആശുപത്രികൾക്ക് അഞ്ചു കോടി രൂപവരെ കേന്ദ്ര സർക്കാർ നൽകും.
രോഗം സംബന്ധിച്ച വിശദാംശങ്ങളും ചികിത്സാ ചെലവുകളും സംഭാവന സ്വീകരിക്കാനുള്ള ബാങ്ക് വിവരങ്ങളും അംഗീകൃത ആശുപത്രികളാണ് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ പങ്കുവക്കേണ്ടത്.
സഹായം നൽകാൻ ആഗ്രഹമുള്ളവർക്ക് രോഗിയുടെ വിവരങ്ങൾ വിലയിരുത്താനും ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് ആവശ്യമായ തുക കൈമാറാനും സാധിക്കും. അതിനുപുറമേ കന്പനീസ് ആക്ടിന്റെ അടിസ്ഥാനത്തിൽ പൊതു മേഖല സ്ഥാപനങ്ങളോടും കോർപറേറ്റ് സ്ഥാപനങ്ങളോടും ഇത്തരം ചികിത്സാ സഹായങ്ങൾക്ക് ആവശ്യമായ ഫണ്ട് രൂപീകരിക്കണമെന്ന് നിർദേശം നൽകണമെന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രായത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ചു കണ്ണൂരിൽ ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി ഏഴു ദിവസം കൊണ്ടു 18 കോടി രൂപ സമാഹരിച്ചത് വലിയ വാർത്തയായിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇതേ അസുഖം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചു മാസം പ്രായമുള്ള ഇമ്രാൻ എന്ന കുട്ടി മരിക്കുകയും ചെയ്തിരുന്നു.
ലോക്സഭയിൽ വി.കെ. ശ്രീകണ്ഠൻ എംപി ഉൾപ്പെടെ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അത്യപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതിയിയിൽ കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും നയത്തിൽ വ്യക്തമാക്കുന്നുണ്ട്.
സ്പൈനൽ മസ്കുലർ അട്രോഫി പോലുള്ള രോഗങ്ങൾക്ക് ഒറ്റ ഡോസ് മരുന്നിന് തന്നെയാണ് 18 കോടിയോളം രൂപ ചെലവ് വരുന്നത്. ഇത്തരം കേസുകളിൽ സർക്കാരിന് മാത്രമായി ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും നൽകാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ നയത്തിൽ വ്യക്തമാക്കുന്നത്. ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലൂടെ ഇത്തരം രോഗങ്ങൾ ബാധിച്ചവരുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താം. അംഗീകൃത ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് വ്യക്തിഗതമായോ കോർപറേറ്റുകളിൽ നിന്നോ ഇത്തരം രോഗങ്ങൾക്ക് ആവശ്യമായ ചികിത്സാ സഹായം സ്വീകരിക്കാം എന്നാണ് നയത്തിൽ പറയുന്നത്. ഇതു സംബന്ധിച്ച പരിഷ്കരിച്ച ദേശീയ നയത്തിന് ഡോ. ഹർഷവർധൻ ആരോഗ്യ മന്ത്രിയായിരുന്ന സമയത്തുതന്നെ അംഗീകാരം ലഭിച്ചതാണ്. നയം അനുസരിച്ച് ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്കായി കേന്ദ്ര സർക്കാർ ഒറ്റത്തവണ 20 ലക്ഷം രൂപ നൽകും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് പുറമേ പ്രധാനമന്ത്രി ജൻ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെട്ടവർക്കും ഈ സഹായം ലഭിക്കും.
അത്യപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കും പരിശോധനയ്ക്കും ഗവേഷണത്തിനും ഉള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി തെരഞ്ഞെടുത്ത ആശുപത്രികൾക്ക് അഞ്ചു കോടി രൂപവരെ കേന്ദ്ര സർക്കാർ നൽകും.
രോഗം സംബന്ധിച്ച വിശദാംശങ്ങളും ചികിത്സാ ചെലവുകളും സംഭാവന സ്വീകരിക്കാനുള്ള ബാങ്ക് വിവരങ്ങളും അംഗീകൃത ആശുപത്രികളാണ് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ പങ്കുവക്കേണ്ടത്.
സഹായം നൽകാൻ ആഗ്രഹമുള്ളവർക്ക് രോഗിയുടെ വിവരങ്ങൾ വിലയിരുത്താനും ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് ആവശ്യമായ തുക കൈമാറാനും സാധിക്കും. അതിനുപുറമേ കന്പനീസ് ആക്ടിന്റെ അടിസ്ഥാനത്തിൽ പൊതു മേഖല സ്ഥാപനങ്ങളോടും കോർപറേറ്റ് സ്ഥാപനങ്ങളോടും ഇത്തരം ചികിത്സാ സഹായങ്ങൾക്ക് ആവശ്യമായ ഫണ്ട് രൂപീകരിക്കണമെന്ന് നിർദേശം നൽകണമെന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രായത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ചു കണ്ണൂരിൽ ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി ഏഴു ദിവസം കൊണ്ടു 18 കോടി രൂപ സമാഹരിച്ചത് വലിയ വാർത്തയായിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇതേ അസുഖം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചു മാസം പ്രായമുള്ള ഇമ്രാൻ എന്ന കുട്ടി മരിക്കുകയും ചെയ്തിരുന്നു.