ന്യൂഡൽഹി: ഇസ്രയേൽ, ഭീകരപ്രവർത്തകരെ നിരീക്ഷിച്ചിരുന്ന പെഗാസസ് ഉപയോഗിച്ചാണ് നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ ജനങ്ങളെ നിരീക്ഷിച്ചു വിവരങ്ങൾ ചോർത്തിയതെന്ന് രാഹുൽ ഗാന്ധി. ഇത്രയും വലിയ രാജ്യദ്രോഹം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
പെഗാസസിനെ വിവരം ചോർത്താനുള്ള ഒരു സോഫ്റ്റ്വേർ ആയാണ് ആളുകൾ വിലയിരുത്തുന്നത്. എന്നാൽ, ഇസ്രയേൽ ഇതിനെ ഒരായുധം ആയിട്ടു തന്നെയാണ് കണക്കാക്കുന്നത്. ഭീകരരെയും കുറ്റവാളികളെയും നേരിടാനാണ് അവരിതുപയോഗിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അതേ ആയുധം രാജ്യത്തെ ജനാധിപത്യത്തിനും സ്ഥാപനങ്ങൾക്കുമെതിരേ പ്രയോഗിക്കുകയുമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പെഗാസസ് വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
തന്റെ എല്ലാ ഫോണുകളിൽനിന്നും വിവരങ്ങൾ ചോർത്തിയിരുന്നു. മാത്രമല്ല, ഫോണിൽനിന്നു വിവരങ്ങൾ ചോരുന്നുണ്ടെന്ന മുന്നറിയിപ്പ് ഇന്റലിജന്സിൽനിന്നും ലഭിച്ചിരുന്നു. ഇന്റലിജന്സ് തന്നെ ഫോണ് ചോർത്തുന്നുണ്ട് കരുതിയിരിക്കണമെന്നാണ് അവർ തന്നെ നൽകിയ മുന്നറിയിപ്പ്. തന്റെ ഓരോ ചലനവും സംഭാഷണങ്ങളും റിപ്പോർട്ട് ചെയ്യണമെന്ന് ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദേശമുണ്ട്. തന്റെ ഫോണ് ചോർത്തുന്നുണ്ടെന്ന് വിവരം ചൂണ്ടിക്കാട്ടി സുഹൃത്തുക്കൾക്കും മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു.
ഫോണ് ചോർത്തിയിരുന്നു എന്നതുകൊണ്ട് തന്റെ സ്വകാര്യത സംബന്ധിച്ച പ്രശ്നമൊന്നുമില്ല. ഇത് രാഹുൽ ഗാന്ധിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല. പ്രതിപക്ഷനിരയിലെ ഒരു നേതാവാണ് താൻ. ജനങ്ങൾക്ക് വേണ്ടിയാണ് ശബ്ദമുയർത്തുന്നത്. ആ നിലയ്ക്ക് ഇത് ജനങ്ങളുടെ ശബ്ദത്തിനു നേർക്കുണ്ടായ ആക്രമണമാണെന്നും രാഹുൽ പറഞ്ഞു. താനൊരു തുറന്ന പുസ്തകമാണ്. ഇതൊന്നും ഒരു തരത്തിലും ബാധിക്കുന്നുമില്ല. ഒരാൾ അഴിമതിക്കാരനോ കള്ളനോ ആണെങ്കിൽ മാത്രം ഇക്കാര്യത്തിൽ ഭയപ്പെട്ടാൽ മതിയെന്നും രാഹുൽ പറഞ്ഞു.
പെഗാസസ് എന്ന ആയുധം മോദി ഇന്ത്യയിലെ ജനങ്ങൾക്കെതിരേയാണ് പ്രയോഗിച്ചിരുന്നത്. റഫാൽ ഇടപാടിലെ അന്വേഷണം വഴിമുട്ടിക്കാനും ഇതുപയോഗിച്ചു.
ഇതിനെയൊക്കെ രാജ്യദ്രോഹം എന്ന ഒറ്റവാക്കു കൊണ്ടു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവയ്ക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ജുഡീഷൽ അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
പെഗാസസിനെ വിവരം ചോർത്താനുള്ള ഒരു സോഫ്റ്റ്വേർ ആയാണ് ആളുകൾ വിലയിരുത്തുന്നത്. എന്നാൽ, ഇസ്രയേൽ ഇതിനെ ഒരായുധം ആയിട്ടു തന്നെയാണ് കണക്കാക്കുന്നത്. ഭീകരരെയും കുറ്റവാളികളെയും നേരിടാനാണ് അവരിതുപയോഗിക്കുന്നത്. എന്നാൽ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അതേ ആയുധം രാജ്യത്തെ ജനാധിപത്യത്തിനും സ്ഥാപനങ്ങൾക്കുമെതിരേ പ്രയോഗിക്കുകയുമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പെഗാസസ് വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
തന്റെ എല്ലാ ഫോണുകളിൽനിന്നും വിവരങ്ങൾ ചോർത്തിയിരുന്നു. മാത്രമല്ല, ഫോണിൽനിന്നു വിവരങ്ങൾ ചോരുന്നുണ്ടെന്ന മുന്നറിയിപ്പ് ഇന്റലിജന്സിൽനിന്നും ലഭിച്ചിരുന്നു. ഇന്റലിജന്സ് തന്നെ ഫോണ് ചോർത്തുന്നുണ്ട് കരുതിയിരിക്കണമെന്നാണ് അവർ തന്നെ നൽകിയ മുന്നറിയിപ്പ്. തന്റെ ഓരോ ചലനവും സംഭാഷണങ്ങളും റിപ്പോർട്ട് ചെയ്യണമെന്ന് ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദേശമുണ്ട്. തന്റെ ഫോണ് ചോർത്തുന്നുണ്ടെന്ന് വിവരം ചൂണ്ടിക്കാട്ടി സുഹൃത്തുക്കൾക്കും മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു.
ഫോണ് ചോർത്തിയിരുന്നു എന്നതുകൊണ്ട് തന്റെ സ്വകാര്യത സംബന്ധിച്ച പ്രശ്നമൊന്നുമില്ല. ഇത് രാഹുൽ ഗാന്ധിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയം മാത്രമല്ല. പ്രതിപക്ഷനിരയിലെ ഒരു നേതാവാണ് താൻ. ജനങ്ങൾക്ക് വേണ്ടിയാണ് ശബ്ദമുയർത്തുന്നത്. ആ നിലയ്ക്ക് ഇത് ജനങ്ങളുടെ ശബ്ദത്തിനു നേർക്കുണ്ടായ ആക്രമണമാണെന്നും രാഹുൽ പറഞ്ഞു. താനൊരു തുറന്ന പുസ്തകമാണ്. ഇതൊന്നും ഒരു തരത്തിലും ബാധിക്കുന്നുമില്ല. ഒരാൾ അഴിമതിക്കാരനോ കള്ളനോ ആണെങ്കിൽ മാത്രം ഇക്കാര്യത്തിൽ ഭയപ്പെട്ടാൽ മതിയെന്നും രാഹുൽ പറഞ്ഞു.
പെഗാസസ് എന്ന ആയുധം മോദി ഇന്ത്യയിലെ ജനങ്ങൾക്കെതിരേയാണ് പ്രയോഗിച്ചിരുന്നത്. റഫാൽ ഇടപാടിലെ അന്വേഷണം വഴിമുട്ടിക്കാനും ഇതുപയോഗിച്ചു.
ഇതിനെയൊക്കെ രാജ്യദ്രോഹം എന്ന ഒറ്റവാക്കു കൊണ്ടു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവയ്ക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ജുഡീഷൽ അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.