ബെയ്ജിംഗ്: അരുണാചൽ പ്രദേശിനു സമീപമുള്ള തന്ത്രപ്രധാനമായ നൈഗ്ചി നഗരത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ അപൂർവസന്ദർശനം. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള ടിബറ്റൻ സന്ദർശനത്തിനിടെയാണ് നൈഗ്ചിയിൽ ചിൻപിംഗ് രഹസ്യമായി എത്തിയത്. ടിബറ്റിൽ ഉന്നതഗുണനിലവാരമുള്ള വികസനം വേണമെന്നഭിപ്രായപ്പെട്ട ചൈനീസ് പ്രസിഡന്റ് ടിബറ്റിലെ എല്ലാ വിഭാഗവും സന്തോഷകരമായ ഭാവിയിലേക്ക് മൂന്നേറുമെന്നു പ്രത്യാശിക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് ഷി ചിൻപിംഗ് ടിബറ്റിലെത്തിയത്. ടിബറ്റൻ ജനത ഷി ചിൻപിംഗിന് ഊഷ്മള വരവേൽപ് നൽകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഔദ്യോഗികമാധ്യമം പുറത്തുവിട്ടു. എന്നാൽ, വെള്ളിയാഴ്ച പൂർത്തിയായ നൈഗ്ചിയിലെ സന്ദർശനത്തെക്കുറിച്ച് അതുവരെ വാർത്തകൾ പുറത്തുവിടാൻ തയാറായതുമില്ല.
ഇന്ത്യൻ അതിർത്തിയിൽ നിന്ന് ഏറെ അകലെയല്ലാത്ത നൈഗ്ചിയിലേക്കു പ്രസിഡന്റ് നേരിട്ട് എത്തുകയായിരുന്നു. തുടർന്നാണ് ടിബറ്റൻ തലസ്ഥാനത്തേക്കു നീങ്ങിയത്. അടുത്തിടെ കമ്മീഷൻ ചെയ്ത അതിവേഗ ബുള്ളറ്റ് ട്രെയിനിലായിരുന്നു പ്രസിഡന്റിന്റെ യാത്ര.
മുപ്പത് വർഷത്തിനിടെ ടിബറ്റിൽ സന്ദർശനം നടത്തുന്ന ആദ്യ പ്രസിഡന്റാണ് ഷി ചിൻപിംഗ്. ജിയാംഗ് സെമിൻ 1990ൽ ടിബറ്റ് സന്ദർശിച്ചിരുന്നു. 1998ൽ ഫൂജിയാൻ പ്രവിശ്യയിലെ പാർട്ടി മേധാവി എന്ന നിലയിലും 2011ൽ വൈസ് പ്രസിഡന്റ് എന്ന നിലയിലും ചിൻപിംഗ് ടിബറ്റ് സന്ദർശിച്ചിട്ടുണ്ട്.
ബ്രഹ്മപുത്രയിലെ പാരിസ്ഥിതികസ്ഥിതി പരിശോധിക്കാനായി നയാംഗ് നദിയുടെ സമീപം ചിൻപിംഗ് എത്തിയെന്നാണ് വിവരം. പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി നദിയിൽ പടുകൂറ്റാൻ അണക്കെട്ട് നിർമിക്കാൻ ചൈന തയാറെടുക്കുകയാണ്.
അതേസമയം,പദ്ധതിയിൽ ആശങ്കയുണ്ടെന്ന് ഇന്ത്യയും ബംഗ്ലാദേശും വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ചയാണ് ഷി ചിൻപിംഗ് ടിബറ്റിലെത്തിയത്. ടിബറ്റൻ ജനത ഷി ചിൻപിംഗിന് ഊഷ്മള വരവേൽപ് നൽകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഔദ്യോഗികമാധ്യമം പുറത്തുവിട്ടു. എന്നാൽ, വെള്ളിയാഴ്ച പൂർത്തിയായ നൈഗ്ചിയിലെ സന്ദർശനത്തെക്കുറിച്ച് അതുവരെ വാർത്തകൾ പുറത്തുവിടാൻ തയാറായതുമില്ല.
ഇന്ത്യൻ അതിർത്തിയിൽ നിന്ന് ഏറെ അകലെയല്ലാത്ത നൈഗ്ചിയിലേക്കു പ്രസിഡന്റ് നേരിട്ട് എത്തുകയായിരുന്നു. തുടർന്നാണ് ടിബറ്റൻ തലസ്ഥാനത്തേക്കു നീങ്ങിയത്. അടുത്തിടെ കമ്മീഷൻ ചെയ്ത അതിവേഗ ബുള്ളറ്റ് ട്രെയിനിലായിരുന്നു പ്രസിഡന്റിന്റെ യാത്ര.
മുപ്പത് വർഷത്തിനിടെ ടിബറ്റിൽ സന്ദർശനം നടത്തുന്ന ആദ്യ പ്രസിഡന്റാണ് ഷി ചിൻപിംഗ്. ജിയാംഗ് സെമിൻ 1990ൽ ടിബറ്റ് സന്ദർശിച്ചിരുന്നു. 1998ൽ ഫൂജിയാൻ പ്രവിശ്യയിലെ പാർട്ടി മേധാവി എന്ന നിലയിലും 2011ൽ വൈസ് പ്രസിഡന്റ് എന്ന നിലയിലും ചിൻപിംഗ് ടിബറ്റ് സന്ദർശിച്ചിട്ടുണ്ട്.
ബ്രഹ്മപുത്രയിലെ പാരിസ്ഥിതികസ്ഥിതി പരിശോധിക്കാനായി നയാംഗ് നദിയുടെ സമീപം ചിൻപിംഗ് എത്തിയെന്നാണ് വിവരം. പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി നദിയിൽ പടുകൂറ്റാൻ അണക്കെട്ട് നിർമിക്കാൻ ചൈന തയാറെടുക്കുകയാണ്.
അതേസമയം,പദ്ധതിയിൽ ആശങ്കയുണ്ടെന്ന് ഇന്ത്യയും ബംഗ്ലാദേശും വ്യക്തമാക്കിയിരുന്നു.