ന്യൂഡൽഹി: നികുതി വെട്ടിച്ചെന്നാരോപിച്ച് പ്രമുഖ മാധ്യമസ്ഥാപനങ്ങളായ ദൈനിക് ഭാസ്കർ, ഭാരത് സമാചർ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ദൈനിക് ഭാസ്കറിന്റെ ഭോപ്പാൽ, ജയ്പുർ, അഹമ്മദാബാദ്, നോയിഡ ഓഫീസുകളിലും മറ്റ് ചില ഓഫീസുകളിലുമായിരുന്നു പരിശോധന.
യുപി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരത് സമാചറിന്റെ ഓഫീസിലും പ്രമോട്ടർമാരുടെയും ജീവനക്കാരുടെയും വസതികളിലും റെയ്ഡ് നടന്നു. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷവും പൊതുസമൂഹവും വ്യാപകവിമർശനം ഉയർത്തിയെങ്കിലും ആദായനികുതി വകുപ്പോ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡോ പ്രതികരിച്ചിട്ടില്ല. ഇന്നലെ പുലർച്ച അഞ്ചരയ്ക്കു തുടങ്ങിയ റെയ്ഡ് വൈകുന്നേരം അവസാനിച്ചു.
കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളുടെ പേരിൽ കേന്ദ്രസർക്കാരിനെ രണ്ട് മാധ്യമസ്ഥാപനങ്ങളും അടുത്തിടെ ഏറെ വിമർശിച്ചിരുന്നു. കോവിഡ് രോഗികളുടെ ജഡം ഗംഗാനദിയിൽ ഒഴുക്കിക്കളയുന്നതുൾപ്പെടെ സംഭ്രമജനകമായ കണ്ടെത്തലുകളും വാർത്തകളും ദൈനിക്ഭാസ്കർ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഭാരത് സമാചറും കേന്ദ്രത്തെ പലതവണ പ്രതിക്കൂട്ടിലാക്കി. ഇതാകാം റെയ്ഡിനു കാരണമെന്നാണ് ആക്ഷേപം.
എഡിറ്റർ ഇൻ ചീഫ് ബ്രിജേഷ് മിശ്ര, യുപിയിലെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള വീരേന്ദ്ര സിംഗ് എന്നിവരുടേതുൾപ്പെടെ വസതികളിലാണു പരിശോധന നടന്നതെന്നു ദൈനിക് ഭാസ്കർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനു പിന്നാലെ യുപിയിലെ ഹരിയ്യ മണ്ഡലത്തിൽനിന്നുള്ള ബിജെപി എംഎൽഎയ്ക്കു ബന്ധമുള്ള ചില സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.
മാധ്യമസ്ഥാപനങ്ങളിലെ റെയ്ഡുമായി ഇതിനു ബന്ധമുണ്ടോയെന്നു വ്യക്തമല്ല. ദൈനിക് ഭാസ്കർ ഗ്രൂപ്പിന്റെ പ്രമോട്ടർമാരുടെ ഭോപ്പാലിലെ താമസസ്ഥലത്ത് റെയ്ഡ് നടക്കുന്പോൾ ആദായനികുതി ഉദ്യോഗസ്ഥർക്കു സംരക്ഷണമൊരുക്കി സിആർപിഎഫ് സംഘത്തെ വിന്യസിച്ചിരുന്നു.
ഡിബി ഗ്രൂപ്പ് എന്ന മാതൃസ്ഥാപനത്തിന്റെ കീഴിൽ 65 എഡിഷനുകളിലായി ഹിന്ദി, ഗുജറാത്തി, മറാത്തി ഭാഷകളിലാണു ദൈനിക് ഭാസ്കറിന്റെ ദിനപത്രങ്ങൾ. ഏഴ് സംസ്ഥാനങ്ങളിലായി 30 റേഡിയോ സ്റ്റേഷനുകളും ആറ് വെബ്പോർട്ടലുകളും നാല് മൊബൈൽ ആപ്പുകളും കന്പനിക്കുണ്ട്. ടെക്സ്റ്റൈൽ, ഖനി മേഖലയിലും ഡിബി ഗ്രൂപ്പിനു നിക്ഷേപമുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധനയിൽ ഉൾപ്പെടുത്തിയെന്നാണ് ആദായനികുതി വൃത്തങ്ങൾ നൽകുന്ന സൂചന.
അന്വേഷണസംഘം അവരുടെ ജോലി ചെയ്യുന്നു: മന്ത്രി അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: മാധ്യമസ്ഥാപനങ്ങളിലെ ആദായനികുതിവകുപ്പിന്റെ പരിശോധനയിൽ അസാധാരണമായി ഒന്നുമില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ. അന്വേഷണ ഏജൻസികൾ അവരുടെ ജോലിചെയ്യുന്നതെന്നും സർക്കാർ അതിൽ കൈകടത്തില്ലെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ജനാധിപത്യത്തെ അടിച്ചമർത്താനാണു കേന്ദ്രം ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ മുഴുവൻ വിവരങ്ങളും ലഭിക്കാത്ത സാഹചര്യത്തിൽ സത്യവുമായി പുലബന്ധമില്ലാത്ത നിരവധി പ്രശ്നങ്ങൾ ഉയർന്നുവരുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, റെയ്ഡിനെ അതിരൂക്ഷമായാണു പ്രതിപക്ഷകക്ഷികൾ വിമർശിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തുന്നു.
യുപി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരത് സമാചറിന്റെ ഓഫീസിലും പ്രമോട്ടർമാരുടെയും ജീവനക്കാരുടെയും വസതികളിലും റെയ്ഡ് നടന്നു. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷവും പൊതുസമൂഹവും വ്യാപകവിമർശനം ഉയർത്തിയെങ്കിലും ആദായനികുതി വകുപ്പോ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡോ പ്രതികരിച്ചിട്ടില്ല. ഇന്നലെ പുലർച്ച അഞ്ചരയ്ക്കു തുടങ്ങിയ റെയ്ഡ് വൈകുന്നേരം അവസാനിച്ചു.
കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളുടെ പേരിൽ കേന്ദ്രസർക്കാരിനെ രണ്ട് മാധ്യമസ്ഥാപനങ്ങളും അടുത്തിടെ ഏറെ വിമർശിച്ചിരുന്നു. കോവിഡ് രോഗികളുടെ ജഡം ഗംഗാനദിയിൽ ഒഴുക്കിക്കളയുന്നതുൾപ്പെടെ സംഭ്രമജനകമായ കണ്ടെത്തലുകളും വാർത്തകളും ദൈനിക്ഭാസ്കർ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഭാരത് സമാചറും കേന്ദ്രത്തെ പലതവണ പ്രതിക്കൂട്ടിലാക്കി. ഇതാകാം റെയ്ഡിനു കാരണമെന്നാണ് ആക്ഷേപം.
എഡിറ്റർ ഇൻ ചീഫ് ബ്രിജേഷ് മിശ്ര, യുപിയിലെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള വീരേന്ദ്ര സിംഗ് എന്നിവരുടേതുൾപ്പെടെ വസതികളിലാണു പരിശോധന നടന്നതെന്നു ദൈനിക് ഭാസ്കർ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനു പിന്നാലെ യുപിയിലെ ഹരിയ്യ മണ്ഡലത്തിൽനിന്നുള്ള ബിജെപി എംഎൽഎയ്ക്കു ബന്ധമുള്ള ചില സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.
മാധ്യമസ്ഥാപനങ്ങളിലെ റെയ്ഡുമായി ഇതിനു ബന്ധമുണ്ടോയെന്നു വ്യക്തമല്ല. ദൈനിക് ഭാസ്കർ ഗ്രൂപ്പിന്റെ പ്രമോട്ടർമാരുടെ ഭോപ്പാലിലെ താമസസ്ഥലത്ത് റെയ്ഡ് നടക്കുന്പോൾ ആദായനികുതി ഉദ്യോഗസ്ഥർക്കു സംരക്ഷണമൊരുക്കി സിആർപിഎഫ് സംഘത്തെ വിന്യസിച്ചിരുന്നു.
ഡിബി ഗ്രൂപ്പ് എന്ന മാതൃസ്ഥാപനത്തിന്റെ കീഴിൽ 65 എഡിഷനുകളിലായി ഹിന്ദി, ഗുജറാത്തി, മറാത്തി ഭാഷകളിലാണു ദൈനിക് ഭാസ്കറിന്റെ ദിനപത്രങ്ങൾ. ഏഴ് സംസ്ഥാനങ്ങളിലായി 30 റേഡിയോ സ്റ്റേഷനുകളും ആറ് വെബ്പോർട്ടലുകളും നാല് മൊബൈൽ ആപ്പുകളും കന്പനിക്കുണ്ട്. ടെക്സ്റ്റൈൽ, ഖനി മേഖലയിലും ഡിബി ഗ്രൂപ്പിനു നിക്ഷേപമുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധനയിൽ ഉൾപ്പെടുത്തിയെന്നാണ് ആദായനികുതി വൃത്തങ്ങൾ നൽകുന്ന സൂചന.
അന്വേഷണസംഘം അവരുടെ ജോലി ചെയ്യുന്നു: മന്ത്രി അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: മാധ്യമസ്ഥാപനങ്ങളിലെ ആദായനികുതിവകുപ്പിന്റെ പരിശോധനയിൽ അസാധാരണമായി ഒന്നുമില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ. അന്വേഷണ ഏജൻസികൾ അവരുടെ ജോലിചെയ്യുന്നതെന്നും സർക്കാർ അതിൽ കൈകടത്തില്ലെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ജനാധിപത്യത്തെ അടിച്ചമർത്താനാണു കേന്ദ്രം ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ മുഴുവൻ വിവരങ്ങളും ലഭിക്കാത്ത സാഹചര്യത്തിൽ സത്യവുമായി പുലബന്ധമില്ലാത്ത നിരവധി പ്രശ്നങ്ങൾ ഉയർന്നുവരുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, റെയ്ഡിനെ അതിരൂക്ഷമായാണു പ്രതിപക്ഷകക്ഷികൾ വിമർശിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തുന്നു.