ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കർഷകരുടെ പ്രതിഷേധ സമരം ഡൽഹി ജന്ദർ മന്തറിൽ ആരംഭിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം തീരുന്നതുവരെ പ്രതിദിനം 200 കർഷകർ വീതം പങ്കെടുക്കുന്ന കിസാൻ പാർലമെന്റ് നടത്തിയാണു സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നത്.
കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ ഇന്നലെ സമര വേദി സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞു കേരളത്തിൽ നിന്നുൾപ്പടെയുള്ള ഇടതുപക്ഷ എംപിമാരും സമര സ്ഥലത്തെത്തി.
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് എംപിമാർ ഇന്നലെ പാർലമെന്റിനു മുന്നിലും പ്രതിഷേധിച്ചു.
ഇടത് എംപിമാരും ഇന്നലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ചു. സഭാ നടപടികൾ നിർത്തിവച്ചു വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ എംപിമാർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിരുന്നു. കാർഷിക വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ശിരോമണി അകാലദളും സിപിഎമ്മും നോട്ടീസ് നൽകിയിരുന്നു. അതേസമയം, സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഏറെ പ്രയോജനകരമാണെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെയും ആവർത്തിച്ചു.
കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ ഇന്നലെ സമര വേദി സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞു കേരളത്തിൽ നിന്നുൾപ്പടെയുള്ള ഇടതുപക്ഷ എംപിമാരും സമര സ്ഥലത്തെത്തി.
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് എംപിമാർ ഇന്നലെ പാർലമെന്റിനു മുന്നിലും പ്രതിഷേധിച്ചു.
ഇടത് എംപിമാരും ഇന്നലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ചു. സഭാ നടപടികൾ നിർത്തിവച്ചു വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ എംപിമാർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിരുന്നു. കാർഷിക വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ശിരോമണി അകാലദളും സിപിഎമ്മും നോട്ടീസ് നൽകിയിരുന്നു. അതേസമയം, സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഏറെ പ്രയോജനകരമാണെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്നലെയും ആവർത്തിച്ചു.