ദേവ്രിയ(യുപി): ജീൻസിട്ടതിന്റെ പേരിൽ കുടുംബാംഗങ്ങളുടെ മർദനത്തിനിരയായ പതിനേഴുകാരി മരിച്ചു. യുപിയിലെ ദേവ്രിയയിലെ സാവ്റെജി ഖാർഗ് ഗ്രാമത്തിലാണു സംഭവം. നേഹ് പാസ്വാൻ ആണു കൊല്ലപ്പെട്ടത്.
പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾ പഠാൻവ പാലത്തിൽനിന്ന് എറിഞ്ഞെങ്കിലും ഇരുന്പുവേലിയിൽ കുടുങ്ങുകയായിരുന്നു. ഇതു പിന്നീട് പോലീസ് കണ്ടെത്തി. പെൺകുട്ടിയുടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
മുത്തച്ഛനും മുത്തശ്ശിയും അടക്കം 10 പേർക്കെതിരേ പെൺകുട്ടിയുടെ അമ്മ പരാതി നല്കിയിട്ടുണ്ട്. ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. വസ്ത്രങ്ങൾ അലക്കുകയായിരുന്ന പെൺകുട്ടിയെ അമ്മാവന്മാരും മുത്തച്ഛനും ചേർന്ന് മർദിച്ചെന്ന് പെൺകുട്ടിയുടെ ഇളയ സഹോദരൻ മൊഴി നല്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾ പഠാൻവ പാലത്തിൽനിന്ന് എറിഞ്ഞെങ്കിലും ഇരുന്പുവേലിയിൽ കുടുങ്ങുകയായിരുന്നു. ഇതു പിന്നീട് പോലീസ് കണ്ടെത്തി. പെൺകുട്ടിയുടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
മുത്തച്ഛനും മുത്തശ്ശിയും അടക്കം 10 പേർക്കെതിരേ പെൺകുട്ടിയുടെ അമ്മ പരാതി നല്കിയിട്ടുണ്ട്. ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. വസ്ത്രങ്ങൾ അലക്കുകയായിരുന്ന പെൺകുട്ടിയെ അമ്മാവന്മാരും മുത്തച്ഛനും ചേർന്ന് മർദിച്ചെന്ന് പെൺകുട്ടിയുടെ ഇളയ സഹോദരൻ മൊഴി നല്കിയിട്ടുണ്ട്.