ന്യൂഡൽഹി: കർഷക സമരത്തിന്റെ ഭാഗമായി ഇന്നു മുതൽ ഡൽഹിയിൽ കർഷക പാർലമെന്റ് (കിസാൻ സൻസദ്). ഡൽഹിയിലെ സമരകേന്ദ്രമായ ജന്തർ മന്തറിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്നു മുതൽ കർഷക പാർലമെന്റ് നടത്താൻ ഡൽഹി സർക്കാർ അനുമതി നൽകി. റിപ്പബ്ലിക് ദിനത്തിലെ പോലെ പ്രതിഷേധം കൈവിട്ടുപോകരുതെന്ന മുന്നറിയിപ്പോടെയാണു കർഷക സംഘടനകൾക്ക് അനുമതി നൽകിയത്.
ദേശീയ തലസ്ഥാനത്തെ സിംഗു അതിർത്തിയിൽനിന്നു പാർലമെന്റിലേക്ക് എല്ലാ ദിവസവും 200 പേർ മാർച്ച് നടത്തുമെന്നു സംയുക്ത കർഷക സമിതി അറിയിച്ചു. നാലു ബസുകളിലായിരിക്കും ഇന്നു കർഷകർ ജന്തർ മന്തറിലെ സമരവേദിയിലേക്കെത്തുക. പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 13 വരെ കിസാൻ സൻസദ് തുടരും. എട്ടു മാസം പൂർത്തിയാകുന്ന കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു കർഷക പാർലമെന്റ് സംഘടിപ്പിക്കുന്നത്. അതീവ സുരക്ഷയുള്ള പാർലമെന്റിനു മുന്നിലേക്കു പ്രതിഷേധക്കാർ കടക്കാതിരിക്കാൻ വൻ പോലീസ് സംഘം അതിർത്തി മുതൽ ജന്തർ മന്തർ വരെയും സമരവേദിയിലും കർഷകരെ അനുഗമിക്കും. പാർലമെന്റ് വളയില്ലെന്നു കർഷകർ പറഞ്ഞു.
പഞ്ചാബിലെ സിർസയിൽ ബൽദേവ് സിംഗ് സിർസ ആരംഭിച്ച അനിശ്ചിതകാല നിരാഹാരം ഇന്ന് അഞ്ചാം ദിവസത്തിലേക്കു കടന്നു. പ്രതിഷേധക്കാർ ഇന്നലെ രാവിലെ രണ്ടു മണിക്കൂർ മൂന്നു വ്യത്യസ്ത സ്ഥലങ്ങളിൽ ദേശീയപാത തടഞ്ഞു.
പാർലമെന്റിലേതിനു തുല്യമായ നടപടികളാകും ദിവസവും കർഷക പാർലമെന്റ് നടത്തുകയെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം) നേതാവ് ദർശൻ പാൽ ദീപികയോടു പറഞ്ഞു. കിസാൻ സൻസദിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരും പ്രസംഗകരും ഉണ്ടാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് മഞ്ജിത് സിംഗ് റായ് പറഞ്ഞു. പാർലമെന്റിലേതു പോലെ ഉച്ചഭക്ഷണത്തിനായി ഒരു മണിക്കൂർ ഇടവേളയും ഉണ്ടാകും. പങ്കെടുക്കുന്ന കർഷകർക്കു തിരിച്ചറിയൽ രേഖകൾ നൽകും. ദിവസവും വൈകുന്നേരം അഞ്ചിനു കർഷക പാർലമെന്റ് പിരിയും.
കർഷക പാർലമെന്റിൽ പങ്കെടുക്കാൻ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരും ഡൽഹിയിലെത്തിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ ജന്തർ മന്തറിൽനിന്നു ദിവസവും വൈകുന്നേരം അതിർത്തികളിലെ സമര ക്യാന്പിലേക്കും നാട്ടിലേക്കും മടങ്ങും. പ്രതിഷേധക്കാരെ ജന്തർ മന്തറിൽ സമാധാനപരമായി പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ പോലീസ് നടത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി ഡൽഹി പോലീസിനെയും അർധസൈനിക വിഭാഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ജന്തർ മന്തറിൽ പോലീസ് തടഞ്ഞാൽ അറസ്റ്റിനു വഴങ്ങുമെന്നു കർഷക നേതാക്കൾ വ്യക്തമാക്കി. സംഘർഷത്തിനോ ഏറ്റുമുട്ടലിനോ ഇല്ല. സമാധാനപരമായ കർഷക പാർലമെന്റാകും നടത്തുക. കഴിഞ്ഞ വർഷം നവംബർ മുതൽ തുടരുന്ന സമരം കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുന്നതു വരെ തുടരുമെന്നും സംയുക്ത കർഷക സമിതി അറിയിച്ചു. ആറുമാസം വരെ ജയിലിൽ കിടക്കാൻ സ്വയം തയാറായാണു കർഷകർ എത്തുന്നത്.
പ്രതിഷേധ യോഗം നടത്തുന്നതിനായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു. ഇതിനു ഡൽഹി ദുരന്ത നിവാരണ നിയമത്തിൽ (ഡിഡിഎംഎ) ആവശ്യമായ ഭേദഗതി വരുത്തും. നിലവിൽ ഡിഡിഎംഎ മാർഗനിർദേശങ്ങളനുസരിച്ച് ഒത്തുചേരലുകൾ അനുവദിച്ചിരുന്നില്ല. ഡൽഹിയിൽ ഒരു മാസത്തോളം തുടർച്ചയായി പ്രതിദിന കേസുകൾ നൂറിൽ താഴെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയും തുടരുന്നതു കണക്കിലെടുത്താണു കർഷക സമരക്കാർക്ക് അനുമതി നൽകുന്നതെന്നു ഡൽഹി സർക്കാർ വിശദീകരിച്ചു. പ്രതിഷേധത്തിന് ബദൽ വേദികൾ നിർദേശിച്ചെങ്കിലും കർഷകർ വഴങ്ങിയില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റിൽ ഏകപക്ഷീയമായി ചർച്ചയില്ലാതെ പാസാക്കിയ വിവാദമായ മൂന്നു കാർഷിക നിയമങ്ങൾക്കെതിരേ നവംബർ 26 മുതലാണു കർഷകർ പ്രതിഷേധം ആരംഭിച്ചത്. ചർച്ചകളും വിട്ടുവീഴ്ചകളും ആകാമെങ്കിലും നിയമങ്ങൾ പിൻവലിക്കില്ലെന്ന വാശിയിലാണു കേന്ദ്രസർക്കാർ.
ജോർജ് കള്ളിവയലിൽ
ദേശീയ തലസ്ഥാനത്തെ സിംഗു അതിർത്തിയിൽനിന്നു പാർലമെന്റിലേക്ക് എല്ലാ ദിവസവും 200 പേർ മാർച്ച് നടത്തുമെന്നു സംയുക്ത കർഷക സമിതി അറിയിച്ചു. നാലു ബസുകളിലായിരിക്കും ഇന്നു കർഷകർ ജന്തർ മന്തറിലെ സമരവേദിയിലേക്കെത്തുക. പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 13 വരെ കിസാൻ സൻസദ് തുടരും. എട്ടു മാസം പൂർത്തിയാകുന്ന കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു കർഷക പാർലമെന്റ് സംഘടിപ്പിക്കുന്നത്. അതീവ സുരക്ഷയുള്ള പാർലമെന്റിനു മുന്നിലേക്കു പ്രതിഷേധക്കാർ കടക്കാതിരിക്കാൻ വൻ പോലീസ് സംഘം അതിർത്തി മുതൽ ജന്തർ മന്തർ വരെയും സമരവേദിയിലും കർഷകരെ അനുഗമിക്കും. പാർലമെന്റ് വളയില്ലെന്നു കർഷകർ പറഞ്ഞു.
പഞ്ചാബിലെ സിർസയിൽ ബൽദേവ് സിംഗ് സിർസ ആരംഭിച്ച അനിശ്ചിതകാല നിരാഹാരം ഇന്ന് അഞ്ചാം ദിവസത്തിലേക്കു കടന്നു. പ്രതിഷേധക്കാർ ഇന്നലെ രാവിലെ രണ്ടു മണിക്കൂർ മൂന്നു വ്യത്യസ്ത സ്ഥലങ്ങളിൽ ദേശീയപാത തടഞ്ഞു.
പാർലമെന്റിലേതിനു തുല്യമായ നടപടികളാകും ദിവസവും കർഷക പാർലമെന്റ് നടത്തുകയെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം) നേതാവ് ദർശൻ പാൽ ദീപികയോടു പറഞ്ഞു. കിസാൻ സൻസദിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരും പ്രസംഗകരും ഉണ്ടാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് മഞ്ജിത് സിംഗ് റായ് പറഞ്ഞു. പാർലമെന്റിലേതു പോലെ ഉച്ചഭക്ഷണത്തിനായി ഒരു മണിക്കൂർ ഇടവേളയും ഉണ്ടാകും. പങ്കെടുക്കുന്ന കർഷകർക്കു തിരിച്ചറിയൽ രേഖകൾ നൽകും. ദിവസവും വൈകുന്നേരം അഞ്ചിനു കർഷക പാർലമെന്റ് പിരിയും.
കർഷക പാർലമെന്റിൽ പങ്കെടുക്കാൻ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരും ഡൽഹിയിലെത്തിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ ജന്തർ മന്തറിൽനിന്നു ദിവസവും വൈകുന്നേരം അതിർത്തികളിലെ സമര ക്യാന്പിലേക്കും നാട്ടിലേക്കും മടങ്ങും. പ്രതിഷേധക്കാരെ ജന്തർ മന്തറിൽ സമാധാനപരമായി പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ പോലീസ് നടത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി ഡൽഹി പോലീസിനെയും അർധസൈനിക വിഭാഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ജന്തർ മന്തറിൽ പോലീസ് തടഞ്ഞാൽ അറസ്റ്റിനു വഴങ്ങുമെന്നു കർഷക നേതാക്കൾ വ്യക്തമാക്കി. സംഘർഷത്തിനോ ഏറ്റുമുട്ടലിനോ ഇല്ല. സമാധാനപരമായ കർഷക പാർലമെന്റാകും നടത്തുക. കഴിഞ്ഞ വർഷം നവംബർ മുതൽ തുടരുന്ന സമരം കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുന്നതു വരെ തുടരുമെന്നും സംയുക്ത കർഷക സമിതി അറിയിച്ചു. ആറുമാസം വരെ ജയിലിൽ കിടക്കാൻ സ്വയം തയാറായാണു കർഷകർ എത്തുന്നത്.
പ്രതിഷേധ യോഗം നടത്തുന്നതിനായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു. ഇതിനു ഡൽഹി ദുരന്ത നിവാരണ നിയമത്തിൽ (ഡിഡിഎംഎ) ആവശ്യമായ ഭേദഗതി വരുത്തും. നിലവിൽ ഡിഡിഎംഎ മാർഗനിർദേശങ്ങളനുസരിച്ച് ഒത്തുചേരലുകൾ അനുവദിച്ചിരുന്നില്ല. ഡൽഹിയിൽ ഒരു മാസത്തോളം തുടർച്ചയായി പ്രതിദിന കേസുകൾ നൂറിൽ താഴെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയും തുടരുന്നതു കണക്കിലെടുത്താണു കർഷക സമരക്കാർക്ക് അനുമതി നൽകുന്നതെന്നു ഡൽഹി സർക്കാർ വിശദീകരിച്ചു. പ്രതിഷേധത്തിന് ബദൽ വേദികൾ നിർദേശിച്ചെങ്കിലും കർഷകർ വഴങ്ങിയില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റിൽ ഏകപക്ഷീയമായി ചർച്ചയില്ലാതെ പാസാക്കിയ വിവാദമായ മൂന്നു കാർഷിക നിയമങ്ങൾക്കെതിരേ നവംബർ 26 മുതലാണു കർഷകർ പ്രതിഷേധം ആരംഭിച്ചത്. ചർച്ചകളും വിട്ടുവീഴ്ചകളും ആകാമെങ്കിലും നിയമങ്ങൾ പിൻവലിക്കില്ലെന്ന വാശിയിലാണു കേന്ദ്രസർക്കാർ.
ജോർജ് കള്ളിവയലിൽ