അമൃത്സർ: പഞ്ചാബ് കോൺഗ്രസിലെ വിഭാഗീയത പുതിയ തലങ്ങളിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചെങ്കിലും അദ്ദേഹത്തിനു മുഖംകൊടുക്കാതെ തുടരുകയാണു മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കീഴടങ്ങില്ലെന്ന സൂചന നൽകി നവ്ജ്യോത് സിംഗ് സിദ്ദു എംഎൽഎമാരെ ഒപ്പംചേർത്ത് ശക്തിപ്രകടനവും നടത്തി.
അമൃത്സറിലെ സിദ്ദുവിന്റെ വസതിയിൽ അറുപതോളം എംഎൽഎമാരാണ് ഇന്നലെ ഒത്തുകൂടിയത്. മുഖ്യമന്ത്രിയെ അതിശക്തമായി വിമർശിച്ച എംഎൽഎമാർ സിദ്ദുവിന്റെ ജനപ്രീതിയാണു കഴിഞ്ഞതവണ സംസ്ഥാനത്ത് ഭരണത്തിലെത്താൻ കോൺഗ്രസിനെ സഹായിച്ചതെന്നു പരസ്യമായി പറയുകയും ചെയ്തു.
മുതിർന്ന നേതാക്കളായ സുഖ്ജിന്ദർ സിംഗ് രൺധാവ, രജീന്ദർ സിംഗ് ബജ്വ, ചരൺജിത് സിംഗ് ചാന്നി, സുഖ്ബിന്ദർ സിംഗ് സർകാരിയ എന്നിവർക്കൊപ്പം സ്ഥാനമൊഴിഞ്ഞ സംസ്ഥാന അധ്യക്ഷൻ സുനിൽ ജാക്കറും സിദ്ദുവിനു പിന്തുണയുമായി എത്തി. സിദ്ദു ഏർപ്പെടുത്തിയ ആഡംബര ബസിൽ നഗരത്തിലെത്തിയ എംഎൽഎമാർ സുവർണക്ഷേത്രത്തിൽ പ്രാർഥന നടത്തി. ഒട്ടേറെ പ്രവർത്തകരും എംഎൽഎമാർക്കൊപ്പം ചേർന്നിരുന്നു.
പിസിസി അധ്യക്ഷനായി ചുമതലയേറ്റ സിദ്ദുവിനെ കാണാൻ മുഖ്യമന്ത്രി അമരീന്ദർ ഇതുവരെ തയാറായിട്ടില്ല. തനിക്കെതിരേയുള്ള അപകീർത്തികരമായ ട്വീറ്റിൽ സിദ്ദു മാപ്പു പറയണമെന്നാണു പിസിസി അധ്യക്ഷസ്ഥാനവും ലക്ഷ്യമിട്ടിരുന്ന മുഖ്യമന്ത്രിയുടെ ആവശ്യം.
അതേസമയം, അമരീന്ദറിനെതിരേ കൂടുതൽ എംഎൽഎമാരെ അണിനിരത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് സിദ്ദുവിന്റെ ക്യാന്പ്. 2015 ൽ ഗുരുഗ്രന്ഥ സാഹിബിലെ വിശുദ്ധഗ്രന്ഥം അശുദ്ധമാക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധപ്രകടനം അടിച്ചമർത്താനുള്ള പോലീസ് വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അമൃത്സർ ഈസ്റ്റ് എംഎൽഎ മുഖ്യമന്ത്രിയെ അടുത്തിടെ കടന്നാക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞിരിക്കുന്നത്.
അറുപതോളം എംഎൽഎമാരുടെ പിന്തുണ സിദ്ദുവിനുണ്ടെന്നാണു സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് സിദ്ദുവിന്റെ ജനപ്രീതിയിലാണെന്നു പറഞ്ഞ എംഎൽഎ മദൻ ലാൽ ജലാൽപുർ, മുഖ്യമന്ത്രി തുറന്നമനസോടെ സിദ്ദുവിനെ സ്വീകരിക്കണമെന്നും നിർദേശിച്ചു.
അമരീന്ദർ കൂടിക്കാഴ്ചയ്ക്കു തയാറാകണമെന്നാണു പ്രതാപ് സിംഗ് ബജ്വയുടെയും നിലപാട്.
അമൃത്സറിലെ സിദ്ദുവിന്റെ വസതിയിൽ അറുപതോളം എംഎൽഎമാരാണ് ഇന്നലെ ഒത്തുകൂടിയത്. മുഖ്യമന്ത്രിയെ അതിശക്തമായി വിമർശിച്ച എംഎൽഎമാർ സിദ്ദുവിന്റെ ജനപ്രീതിയാണു കഴിഞ്ഞതവണ സംസ്ഥാനത്ത് ഭരണത്തിലെത്താൻ കോൺഗ്രസിനെ സഹായിച്ചതെന്നു പരസ്യമായി പറയുകയും ചെയ്തു.
മുതിർന്ന നേതാക്കളായ സുഖ്ജിന്ദർ സിംഗ് രൺധാവ, രജീന്ദർ സിംഗ് ബജ്വ, ചരൺജിത് സിംഗ് ചാന്നി, സുഖ്ബിന്ദർ സിംഗ് സർകാരിയ എന്നിവർക്കൊപ്പം സ്ഥാനമൊഴിഞ്ഞ സംസ്ഥാന അധ്യക്ഷൻ സുനിൽ ജാക്കറും സിദ്ദുവിനു പിന്തുണയുമായി എത്തി. സിദ്ദു ഏർപ്പെടുത്തിയ ആഡംബര ബസിൽ നഗരത്തിലെത്തിയ എംഎൽഎമാർ സുവർണക്ഷേത്രത്തിൽ പ്രാർഥന നടത്തി. ഒട്ടേറെ പ്രവർത്തകരും എംഎൽഎമാർക്കൊപ്പം ചേർന്നിരുന്നു.
പിസിസി അധ്യക്ഷനായി ചുമതലയേറ്റ സിദ്ദുവിനെ കാണാൻ മുഖ്യമന്ത്രി അമരീന്ദർ ഇതുവരെ തയാറായിട്ടില്ല. തനിക്കെതിരേയുള്ള അപകീർത്തികരമായ ട്വീറ്റിൽ സിദ്ദു മാപ്പു പറയണമെന്നാണു പിസിസി അധ്യക്ഷസ്ഥാനവും ലക്ഷ്യമിട്ടിരുന്ന മുഖ്യമന്ത്രിയുടെ ആവശ്യം.
അതേസമയം, അമരീന്ദറിനെതിരേ കൂടുതൽ എംഎൽഎമാരെ അണിനിരത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് സിദ്ദുവിന്റെ ക്യാന്പ്. 2015 ൽ ഗുരുഗ്രന്ഥ സാഹിബിലെ വിശുദ്ധഗ്രന്ഥം അശുദ്ധമാക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധപ്രകടനം അടിച്ചമർത്താനുള്ള പോലീസ് വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അമൃത്സർ ഈസ്റ്റ് എംഎൽഎ മുഖ്യമന്ത്രിയെ അടുത്തിടെ കടന്നാക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞിരിക്കുന്നത്.
അറുപതോളം എംഎൽഎമാരുടെ പിന്തുണ സിദ്ദുവിനുണ്ടെന്നാണു സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് സിദ്ദുവിന്റെ ജനപ്രീതിയിലാണെന്നു പറഞ്ഞ എംഎൽഎ മദൻ ലാൽ ജലാൽപുർ, മുഖ്യമന്ത്രി തുറന്നമനസോടെ സിദ്ദുവിനെ സ്വീകരിക്കണമെന്നും നിർദേശിച്ചു.
അമരീന്ദർ കൂടിക്കാഴ്ചയ്ക്കു തയാറാകണമെന്നാണു പ്രതാപ് സിംഗ് ബജ്വയുടെയും നിലപാട്.