കാബൂൾ: പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി(40) അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. റോയിട്ടേഴ്സിനുവേണ്ടി അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരസംഘർഷത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണു മരണം.
അഫ്ഗാൻ സൈന്യവും താലിബാൻ ഭീകരരും തമ്മിൽ രൂക്ഷപോരാട്ടം നടക്കുന്ന കാണ്ഡഹാർ മേഖലയിൽനിന്നാണു ഡാനിഷ് സിദ്ദിഖി ഏറ്റവുമൊടുവിൽ ചിത്രങ്ങൾ പകർത്തിയത്. താലിബാനെതിരേ ഒറ്റയ്ക്കു പോരാട്ടം നയിച്ച അഫ്ഗാൻ പോലീസുകാരനെ രക്ഷിക്കുന്ന പ്രത്യേക സേനാ ദൗത്യത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾ ഡാക് ജില്ലയിൽനിന്നാണു മൃതദേഹം കണ്ടെത്തിയതെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സുരക്ഷാസേനയുടെ സംരക്ഷണത്തിലാണ് ഡാനിഷ് സംഘർഷഭൂമിയിൽ തുടർന്നിരുന്നത്.
മുംബൈ കേന്ദ്രീകരിച്ചായിരുന്നു ഡാനിഷ് സിദ്ദിഖിയുടെ പ്രവർത്തനം. ഉത്തർപ്രദേശിൽ ജനിച്ച ഡാനിഷ് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽനിന്നു സാന്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയശേഷം ജേർണലിസവും പൂർത്തിയാക്കി. ടെലിവിഷൻ റിപ്പോർട്ടറായി മാധ്യമമേഖലയിലെത്തിയ ഡാനിഷ് സിദ്ദിഖി ഏറെ വൈകാതെ ഫോട്ടോ ജേർണലിസത്തിലേക്കു വഴിമാറുകയായിരുന്നു. 2010 ലാണു റോയിട്ടേഴ്സിൽ ചേർന്നത്.
രോഹിങ്ക്യൻ അഭയാർഥികളുടെ ദുരിതം പകർത്തിയ ചിത്രത്തിലൂടെയാണ് 2018ൽ പുലിറ്റ്സർ പുരസ്കാരം സ്വന്തമാക്കിയത്. നേപ്പാൾ ഭൂകന്പം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കോവിഡ് ദുരന്തം, കർഷകസമരം തുടങ്ങിയവ വിഷയമാ ക്കി സിദ്ദിഖ് പകർത്തിയ ചിത്രങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഡൽഹിയിലെ ശ്മശാനങ്ങളിൽ കൂട്ടത്തോടെ കത്തിക്കുന്ന ഡ്രോണ്‍ ചിത്രം അടുത്തിടെ വാർത്തകളിൽ ഏറെ ശ്രദ്ധേയമായി.
അഫ്ഗാൻ സൈന്യവും താലിബാൻ ഭീകരരും തമ്മിൽ രൂക്ഷപോരാട്ടം നടക്കുന്ന കാണ്ഡഹാർ മേഖലയിൽനിന്നാണു ഡാനിഷ് സിദ്ദിഖി ഏറ്റവുമൊടുവിൽ ചിത്രങ്ങൾ പകർത്തിയത്. താലിബാനെതിരേ ഒറ്റയ്ക്കു പോരാട്ടം നയിച്ച അഫ്ഗാൻ പോലീസുകാരനെ രക്ഷിക്കുന്ന പ്രത്യേക സേനാ ദൗത്യത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾ ഡാക് ജില്ലയിൽനിന്നാണു മൃതദേഹം കണ്ടെത്തിയതെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സുരക്ഷാസേനയുടെ സംരക്ഷണത്തിലാണ് ഡാനിഷ് സംഘർഷഭൂമിയിൽ തുടർന്നിരുന്നത്.
മുംബൈ കേന്ദ്രീകരിച്ചായിരുന്നു ഡാനിഷ് സിദ്ദിഖിയുടെ പ്രവർത്തനം. ഉത്തർപ്രദേശിൽ ജനിച്ച ഡാനിഷ് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽനിന്നു സാന്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയശേഷം ജേർണലിസവും പൂർത്തിയാക്കി. ടെലിവിഷൻ റിപ്പോർട്ടറായി മാധ്യമമേഖലയിലെത്തിയ ഡാനിഷ് സിദ്ദിഖി ഏറെ വൈകാതെ ഫോട്ടോ ജേർണലിസത്തിലേക്കു വഴിമാറുകയായിരുന്നു. 2010 ലാണു റോയിട്ടേഴ്സിൽ ചേർന്നത്.
രോഹിങ്ക്യൻ അഭയാർഥികളുടെ ദുരിതം പകർത്തിയ ചിത്രത്തിലൂടെയാണ് 2018ൽ പുലിറ്റ്സർ പുരസ്കാരം സ്വന്തമാക്കിയത്. നേപ്പാൾ ഭൂകന്പം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കോവിഡ് ദുരന്തം, കർഷകസമരം തുടങ്ങിയവ വിഷയമാ ക്കി സിദ്ദിഖ് പകർത്തിയ ചിത്രങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഡൽഹിയിലെ ശ്മശാനങ്ങളിൽ കൂട്ടത്തോടെ കത്തിക്കുന്ന ഡ്രോണ്‍ ചിത്രം അടുത്തിടെ വാർത്തകളിൽ ഏറെ ശ്രദ്ധേയമായി.