ബെർലിൻ: പടിഞ്ഞാറൻ യൂറോപ്പിലെ പ്രളയദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 120 ആയി. 98 പേർ മരിച്ച ജർമനിയാണ് ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത്. ബെൽജിയത്തിൽ 22 മരണം റിപ്പോർട്ട് ചെയ്തു. നൂറുകണക്കിനു പേരെക്കുറിച്ച് വിവരമില്ല. നെതർലൻഡ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളും പ്രളയക്കെടുതി നേരിടുന്നു.
ഏതാനും ദിവസങ്ങളായി തുടരുന്ന പേമാരിയിൽ നദികൾ കരകവിഞ്ഞതാണ് ദുരന്തത്തിനു കാരണം. ജർമനിയിലെ റൈൻലാൻഡ്-പലാറ്റിനേറ്റ്, നോർത്ത് റൈൻ വെസ്റ്റ്ഫേലിയ സംസ്ഥാനങ്ങളാണു പ്രകൃതിക്ഷോഭം കൂടുതൽ നേരിടുന്നത്. വന്മരങ്ങള് കടപുഴകി വീണു. വീടുകള്‍ തകര്‍ന്നു. കാറുകള്‍ ഒഴുകിപ്പോകുകയും കെട്ടിടങ്ങള്‍ക്കു കേടുപാട് സംഭവിക്കുകയും ചെയ്തു.
മൊബൈൽ നെറ്റ്വർക്ക് തകർന്നതു മൂലം പല സ്ഥലങ്ങളിലെയും വ്യക്തമായ വിവരം ലഭ്യമല്ല. ആർവൈലറിലെ 1,300 പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണു ജർമൻ അധികൃതർ പറഞ്ഞത്. 700 പേർ താമസിച്ചിരുന്ന ഷുൽഡ് എന്ന ഗ്രാമം പൂർണമായി നശിച്ചു.
സിൻസിഗ് എന്ന പട്ടണത്തിൽ ഭിന്നശേഷിക്കാരുടെ പരിചരണ കേന്ദ്രത്തിൽ വെള്ളം ഉയർന്ന് 12 പേർ മരിച്ചു. ബെൽജിയൻ അതിർത്തിയോടു ചേർന്ന ഒരു അണക്കെട്ട് കവിഞ്ഞെങ്കിലും ഭീഷണിയില്ലെന്നാണ് റിപ്പോർട്ട്. പോലീസും പട്ടാളവും അടക്കം 15,000 പേർ ജർമനിയിൽ രക്ഷാപ്രവർത്തനം നടത്തുന്നു.
ബെൽജിയത്തിലെ വെർവിയേഴ്സ് നഗരത്തിൽ കാറുകൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആളുകൾ കടകൾ കൊള്ളയിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചു. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള ലീജ് നഗരത്തിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു.
നെതർലൻഡ്സിലെ വാൽക്കൻബർഗ് നഗരത്തിലെ ഒട്ടനവധി നഴ്സിംഗ് ഹോമുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുമാറ്റി. നെതർലാൻഡ്സിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നദീതീരങ്ങളിലുള്ള ആയിരങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. മാസ്ട്രിച്ച് നഗരത്തിൽമാത്രം പതിനായിരം പേരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
അമേരിക്ക സന്ദർശിക്കുന്ന ജർമൻ ചാൻസലർ ആംഗല മെർക്കൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ഉറച്ച പോരാട്ടം നടത്തുമെന്നു വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി തുടരുന്ന പേമാരിയിൽ നദികൾ കരകവിഞ്ഞതാണ് ദുരന്തത്തിനു കാരണം. ജർമനിയിലെ റൈൻലാൻഡ്-പലാറ്റിനേറ്റ്, നോർത്ത് റൈൻ വെസ്റ്റ്ഫേലിയ സംസ്ഥാനങ്ങളാണു പ്രകൃതിക്ഷോഭം കൂടുതൽ നേരിടുന്നത്. വന്മരങ്ങള് കടപുഴകി വീണു. വീടുകള്‍ തകര്‍ന്നു. കാറുകള്‍ ഒഴുകിപ്പോകുകയും കെട്ടിടങ്ങള്‍ക്കു കേടുപാട് സംഭവിക്കുകയും ചെയ്തു.
മൊബൈൽ നെറ്റ്വർക്ക് തകർന്നതു മൂലം പല സ്ഥലങ്ങളിലെയും വ്യക്തമായ വിവരം ലഭ്യമല്ല. ആർവൈലറിലെ 1,300 പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണു ജർമൻ അധികൃതർ പറഞ്ഞത്. 700 പേർ താമസിച്ചിരുന്ന ഷുൽഡ് എന്ന ഗ്രാമം പൂർണമായി നശിച്ചു.
സിൻസിഗ് എന്ന പട്ടണത്തിൽ ഭിന്നശേഷിക്കാരുടെ പരിചരണ കേന്ദ്രത്തിൽ വെള്ളം ഉയർന്ന് 12 പേർ മരിച്ചു. ബെൽജിയൻ അതിർത്തിയോടു ചേർന്ന ഒരു അണക്കെട്ട് കവിഞ്ഞെങ്കിലും ഭീഷണിയില്ലെന്നാണ് റിപ്പോർട്ട്. പോലീസും പട്ടാളവും അടക്കം 15,000 പേർ ജർമനിയിൽ രക്ഷാപ്രവർത്തനം നടത്തുന്നു.
ബെൽജിയത്തിലെ വെർവിയേഴ്സ് നഗരത്തിൽ കാറുകൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആളുകൾ കടകൾ കൊള്ളയിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചു. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള ലീജ് നഗരത്തിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു.
നെതർലൻഡ്സിലെ വാൽക്കൻബർഗ് നഗരത്തിലെ ഒട്ടനവധി നഴ്സിംഗ് ഹോമുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുമാറ്റി. നെതർലാൻഡ്സിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നദീതീരങ്ങളിലുള്ള ആയിരങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. മാസ്ട്രിച്ച് നഗരത്തിൽമാത്രം പതിനായിരം പേരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
അമേരിക്ക സന്ദർശിക്കുന്ന ജർമൻ ചാൻസലർ ആംഗല മെർക്കൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ഉറച്ച പോരാട്ടം നടത്തുമെന്നു വ്യക്തമാക്കി.