ന്യൂഡൽഹി: ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ആറു വർഷം മുന്പ് റദ്ദാക്കിയ വകുപ്പ് ചുമത്തി ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തതു ഞെട്ടിച്ചെന്നു സുപ്രീംകോടതി. 2015ൽ റദ്ദാക്കിയ വിവര സാങ്കേതിക നിയമത്തിലെ 66എ വകുപ്പ് ചുമത്തി ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്ത സംഭവം അസാധാരണവും ഭയപ്പെടുത്തുന്നതും ആണെന്നു സുപ്രീംകോടതി പറഞ്ഞു.
പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് എന്ന സന്നദ്ധ സംഘടന നൽകിയ ഹർജി പരിഗണിക്കവേ ജസ്റ്റീസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ജസ്റ്റീസുമാരായ കെ.എം ജോസഫ്, ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു നോട്ടീസയച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. വിചിത്രം എന്നു മാത്രമേ ഇതിനെക്കുറിച്ചു പറായനുള്ളൂ എന്നു ജസ്റ്റീസ് നരിമാൻ പറഞ്ഞു.
2015ലെ ശ്രേയ സിംഗാൾ കേസിലെ വിധിയിലൂടെ സുപ്രീംകോടതി റദ്ദാക്കിയ വകുപ്പാണിത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ഭയാനകമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്റ്റീസുമാരായ ആർ.എഫ്. നരിമാനും ജെ. ചെലമേശ്വറും ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ഭരണഘടനാ ലംഘനമെന്നു വ്യക്തമാക്കി ഐടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കാനുള്ള വിധി പ്രസ്താവിച്ചത്.
ശ്രേയ സിംഗാൾ എന്ന യുവതി നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് കരിനിയമം എന്നു മുദ്രകുത്തിയ 66എ വകുപ്പ് സുപ്രീംകോടതി അന്നു റദ്ദാക്കിയത്. ഇതിനുശേഷം ഇതേ കുറ്റം ചുമത്തി രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരാതിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് ചൂണ്ടിക്കാട്ടി.
സെബി മാത്യു
പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് എന്ന സന്നദ്ധ സംഘടന നൽകിയ ഹർജി പരിഗണിക്കവേ ജസ്റ്റീസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ജസ്റ്റീസുമാരായ കെ.എം ജോസഫ്, ആർ. ഗവായ് എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു നോട്ടീസയച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. വിചിത്രം എന്നു മാത്രമേ ഇതിനെക്കുറിച്ചു പറായനുള്ളൂ എന്നു ജസ്റ്റീസ് നരിമാൻ പറഞ്ഞു.
2015ലെ ശ്രേയ സിംഗാൾ കേസിലെ വിധിയിലൂടെ സുപ്രീംകോടതി റദ്ദാക്കിയ വകുപ്പാണിത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ഭയാനകമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്റ്റീസുമാരായ ആർ.എഫ്. നരിമാനും ജെ. ചെലമേശ്വറും ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ഭരണഘടനാ ലംഘനമെന്നു വ്യക്തമാക്കി ഐടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കാനുള്ള വിധി പ്രസ്താവിച്ചത്.
ശ്രേയ സിംഗാൾ എന്ന യുവതി നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് കരിനിയമം എന്നു മുദ്രകുത്തിയ 66എ വകുപ്പ് സുപ്രീംകോടതി അന്നു റദ്ദാക്കിയത്. ഇതിനുശേഷം ഇതേ കുറ്റം ചുമത്തി രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരാതിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് ചൂണ്ടിക്കാട്ടി.
സെബി മാത്യു