കാഠ്മണ്ഡു: ഇന്ത്യൻ പൗരനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാഠ്മണ്ഡു താഴ്വരയിലെ ലതിപൂരിലാണു സംഭവം. സത്യനാരായൺ പഹാഡി(59)ആണു കൊല്ലപ്പെട്ടത്. വീടു കവർച്ച ചെയ്ത സംഘമാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട് 36 മണിക്കൂറിനുശേഷം രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം വാടകവീടിനുള്ളിൽ കണ്ടെത്തിയത്. ജനൽ തകർത്ത് അകത്തുകയറിയ സംഘം മേശകളും മറ്റും അടിച്ചുതകർത്ത് പണം കവർന്നശേഷം അതുവഴിതന്നെ രക്ഷപ്പെട്ടു. കവർച്ചാശ്രമം തടയുന്നതിനിടെ ചുറ്റികകൊണ്ടുള്ള അടിയേറ്റാണു സത്യനാരായണ മരിച്ചതെന്നു പോലീസ് പറഞ്ഞു.
സനേപയിൽ ഒരു ഇലക്ട്രോണിക് കടയിലെ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കായിരുന്നു താമസം. രണ്ടു പെൺമക്കളും വിവാഹിതരാണ്.
കൊല്ലപ്പെട്ട് 36 മണിക്കൂറിനുശേഷം രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം വാടകവീടിനുള്ളിൽ കണ്ടെത്തിയത്. ജനൽ തകർത്ത് അകത്തുകയറിയ സംഘം മേശകളും മറ്റും അടിച്ചുതകർത്ത് പണം കവർന്നശേഷം അതുവഴിതന്നെ രക്ഷപ്പെട്ടു. കവർച്ചാശ്രമം തടയുന്നതിനിടെ ചുറ്റികകൊണ്ടുള്ള അടിയേറ്റാണു സത്യനാരായണ മരിച്ചതെന്നു പോലീസ് പറഞ്ഞു.
സനേപയിൽ ഒരു ഇലക്ട്രോണിക് കടയിലെ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കായിരുന്നു താമസം. രണ്ടു പെൺമക്കളും വിവാഹിതരാണ്.