ജൊഹാനസ്ബർഗ്: കോവിഡ് കാലത്ത് ഈ പ്രായത്തിൽ തന്നെ ജയിലിലേക്കു വിടുന്നത് വധശിക്ഷയ്ക്കു സമാനമാണെന്നു കോടതിയലക്ഷ്യത്തിനു സുപ്രീംകോടതി 15 മാസം ജയിൽശിക്ഷ വിധിച്ച സൗത്ത് ആഫ്രിക്കൻ മുൻ പ്രസിഡന്റ് ജേക്കബ് സുമ. 79 കാരനായ സുമയെ പിന്തുണയ്ക്കുന്നവർ ക്വാസൂലൂ നേറ്റൽ പ്രവിശ്യയിലെ കാൻഡലയിലുള്ള വസതിക്കുമുന്നിൽ മനുഷ്യമതിൽ തീർത്തിരിക്കുകയാണ്.
ജൂലൈ നാലിനാണ് ജേക്കബ് സുമയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. വധശിക്ഷയ്ക്കു വിധിക്കുന്നത് സൗത്ത് ആഫ്രിക്കയിൽ 1995ൽ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജേക്കബ് സുമ പറഞ്ഞു.
ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ശനിയാഴ്ച ഭരണഘടനാ കോടതിയിൽ സുമ നല്കിയ ഹർജി 12 നു പരിഗണിക്കും. അതുവരെ ജയിലിലടയ്ക്കേണ്ടെന്നാണു കോടതി നിർദേശിച്ചത്.
ജൂലൈ നാലിനാണ് ജേക്കബ് സുമയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. വധശിക്ഷയ്ക്കു വിധിക്കുന്നത് സൗത്ത് ആഫ്രിക്കയിൽ 1995ൽ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജേക്കബ് സുമ പറഞ്ഞു.
ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ശനിയാഴ്ച ഭരണഘടനാ കോടതിയിൽ സുമ നല്കിയ ഹർജി 12 നു പരിഗണിക്കും. അതുവരെ ജയിലിലടയ്ക്കേണ്ടെന്നാണു കോടതി നിർദേശിച്ചത്.