ന്യൂഡൽഹി: ഉത്തർപ്രദേശിൽ സസ്യഭക്ഷണം കഴിച്ച 22 വയസുകാരനെ മാംസം ഭക്ഷിച്ചെന്നാരോപിച്ച് തല്ലിക്കൊന്നതായി റിപ്പോർട്ട്. ഡൽഹിക്കടുത്ത് ഗാസിയാബാദിലുള്ള ക്ഷേത്രത്തിലും സമീപത്തുള്ള ഏതാനും കടകളിലും ശുചീകരണ തൊഴിലാളിയായ മീററ്റ് സ്വദേശി പ്രവീണ്‍ സെയ്നി ആണ് മൂവർ സംഘത്തിന്റെ അക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ഡൽഹിയിലെ ആശുപത്രിയിൽ കഴിയുകയായിരുന്ന യുവാവ് ഇന്നലെയാണ് മരിച്ചത്.
ഇയാളെ അക്രമിച്ച സൈനികനായ നിതിൻ ശർമ, അശ്വിനി ശർമ, ആകാശ് ത്യാഗി എന്നിവരെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തു. പ്രവീണ്‍ കഴിച്ചതു സോയയും റൊട്ടിയുമാണെ ന്നും മാംസം കഴിച്ചിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിനു സമീപം ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന പ്രവീണിനെ ഇരുന്പുദണ്ഡുകളും വടികളും ഉപയോഗിച്ച് അക്രമികൾ ക്രൂരമായി മർദിക്കുകയായിരുന്നു.
അതേസമയം, മാംസം കഴിച്ചതിനെത്തുടർന്നായിരുന്നില്ല അക്രമമെന്നാണു യുപി പോലീസിന്റെ പുതിയ വിശദീകരണം. ഭക്ഷണത്തെക്കുറിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായതിനു തെളിവില്ല. എല്ലാവരും സസ്യാഹാരമായിരുന്നു കഴിച്ചിരുന്നത്. അറസ്റ്റിലായ നിതിനും കൂട്ടരും കഴിക്കുന്നതെന്തെന്നു പരിശോധിക്കാൻ പ്രവീണും കൂട്ടരും എത്തിയതാണു പ്രകോപനത്തിനു കാരണമെന്നും പോലീസ് അവകാശപ്പെട്ടു.പോലീസിന്റെ അവകാശവാദം തെറ്റാണെന്നും മാംസം കഴിച്ചെന്ന് ആരോപിച്ചാണ് തല്ലിക്കൊന്നതെന്നും പ്രവീണിന്റെ ബന്ധുക്കൾ പറഞ്ഞു. സൈനികൻ അടക്കമുള്ള പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ഇയാളെ അക്രമിച്ച സൈനികനായ നിതിൻ ശർമ, അശ്വിനി ശർമ, ആകാശ് ത്യാഗി എന്നിവരെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തു. പ്രവീണ്‍ കഴിച്ചതു സോയയും റൊട്ടിയുമാണെ ന്നും മാംസം കഴിച്ചിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിനു സമീപം ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന പ്രവീണിനെ ഇരുന്പുദണ്ഡുകളും വടികളും ഉപയോഗിച്ച് അക്രമികൾ ക്രൂരമായി മർദിക്കുകയായിരുന്നു.
അതേസമയം, മാംസം കഴിച്ചതിനെത്തുടർന്നായിരുന്നില്ല അക്രമമെന്നാണു യുപി പോലീസിന്റെ പുതിയ വിശദീകരണം. ഭക്ഷണത്തെക്കുറിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായതിനു തെളിവില്ല. എല്ലാവരും സസ്യാഹാരമായിരുന്നു കഴിച്ചിരുന്നത്. അറസ്റ്റിലായ നിതിനും കൂട്ടരും കഴിക്കുന്നതെന്തെന്നു പരിശോധിക്കാൻ പ്രവീണും കൂട്ടരും എത്തിയതാണു പ്രകോപനത്തിനു കാരണമെന്നും പോലീസ് അവകാശപ്പെട്ടു.പോലീസിന്റെ അവകാശവാദം തെറ്റാണെന്നും മാംസം കഴിച്ചെന്ന് ആരോപിച്ചാണ് തല്ലിക്കൊന്നതെന്നും പ്രവീണിന്റെ ബന്ധുക്കൾ പറഞ്ഞു. സൈനികൻ അടക്കമുള്ള പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.