ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ തെറ്റ് ഏറ്റുപറഞ്ഞു സിപിഎം ബംഗാൾ ഘടകം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും സംയുക്ത മോർച്ചയും നേരിട്ടത് വൻ തിരിച്ചടിയാണെന്നു പോളിറ്റ് ബ്യൂറോയ്ക്കു നൽകിയ റിപ്പോർട്ടിൽ സിപിഎം സമ്മതിച്ചു.
കിറ്റെക്സ് കന്പനിയിൽ അനാവശ്യ പരിശോധന നടത്തിയതിനെത്തുടർന്ന് 3,500 കോടിയുടെ നിക്ഷേപത്തിൽനിന്നു പിൻവാങ്ങിയതിനെക്കുറിച്ച് കേരള സർക്കാരാണ് അഭിപ്രായം പറയേണ്ടതെന്ന് അവയ്ലബിൾ പിബി യോഗത്തിനു ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കിറ്റെക്സ് പ്രശ്നത്തെക്കുറിച്ച് അറിയില്ല. കേരള സർക്കാർ ഇക്കാര്യത്തിൽ വേണ്ടതു ചെയ്യുമെന്നു യെച്ചൂരി പറഞ്ഞു.
ഇന്നലെ സമാപിച്ച ഓണ്‍ലൈനായി നടന്ന പിബി യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ പരിഗണനയ്ക്കെത്തി. അതാതു സംസ്ഥാനങ്ങളിൽ നടന്ന അവലോകനങ്ങളിൽ നിന്നു സംസ്ഥാന ഘടകം തയാറാക്കി പിബിക്കു മുന്നിലെത്തിച്ച റിപ്പോർട്ടിലാണ് ബംഗാളിൽ സംഘടനാ പ്രവർത്തനത്തിനെതിരേ ഗുരുതര കണ്ടെത്തലുകളുള്ളത്. റിപ്പോർട്ടുകൾ 18ന് കേന്ദ്രകമ്മിറ്റിക്കു കൈമാറും.
വൻവിജയം നേടിയ കേരളത്തിൽ സിപിഎമ്മും എൽഡിഎഫും നേടിയതു ചരിത്രവിജയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വമാണ് ചരിത്രം തിരുത്തിയ വിജയത്തിലെ ഒരു പ്രധാന ഘടകമെന്നും കേരള ഘടകം റിപ്പോർട്ട് ചെയ്തു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും തളർച്ച എൽഡിഎഫിനു ഗുണകരമാകുമെന്നും വിലയിരുത്തി.
പശ്ചിമ ബംഗാളിൽ സംഘടനാപരമായി ഗുരുതര വീഴ്കളുണ്ടായി. പൊതുജനങ്ങൾക്കിടയിൽ പാർട്ടി അന്യവത്ക്കരിക്കപ്പെട്ടു. ഇടത് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നില്ല. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പു പ്രശ്നമായി മാറ്റുന്നതിൽ ഇടതു പാർട്ടികൾ പരാജയപ്പെട്ടു. സംയുക്ത മോർച്ചയെക്കുറിച്ചു ജനങ്ങളിൽ വിശ്വാസം വളർത്താനായില്ല. എന്നാൽ, റെഡ് വോളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാക്കി.
ബിജെപിയും ടിഎംസിയും ധ്രുവീകരണം സൃഷ്ടിച്ചു. ബിജെപിയുടെ ആക്രമണാത്മക പ്രചാരണത്തിന്റെ ഫലമായി ബംഗാളി ആത്മാഭിമാനവും ഘടകമായി മാറി. ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ 94 സീറ്റുകളിൽ ഇടതു പാർട്ടികൾക്ക് വോട്ടു കൂടി. 2016ൽ ഇടതുമുന്നണി നേടിയ 32 സീറ്റുകളിൽ ബിജെപി ഒന്‍പതും ടിഎംസി 23 സീറ്റുകളും പിടിച്ചെടുത്തു.
കോണ്‍ഗ്രസിന്റെ 44-ൽ തൃണമൂൽ് 29ഉം ബിജെപി 15 സീറ്റുകളും പിടിച്ചെടുത്തുവെന്നും റിപ്പോർട്ടിലുണ്ട്.
കിറ്റെക്സ് കന്പനിയിൽ അനാവശ്യ പരിശോധന നടത്തിയതിനെത്തുടർന്ന് 3,500 കോടിയുടെ നിക്ഷേപത്തിൽനിന്നു പിൻവാങ്ങിയതിനെക്കുറിച്ച് കേരള സർക്കാരാണ് അഭിപ്രായം പറയേണ്ടതെന്ന് അവയ്ലബിൾ പിബി യോഗത്തിനു ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കിറ്റെക്സ് പ്രശ്നത്തെക്കുറിച്ച് അറിയില്ല. കേരള സർക്കാർ ഇക്കാര്യത്തിൽ വേണ്ടതു ചെയ്യുമെന്നു യെച്ചൂരി പറഞ്ഞു.
ഇന്നലെ സമാപിച്ച ഓണ്‍ലൈനായി നടന്ന പിബി യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ പരിഗണനയ്ക്കെത്തി. അതാതു സംസ്ഥാനങ്ങളിൽ നടന്ന അവലോകനങ്ങളിൽ നിന്നു സംസ്ഥാന ഘടകം തയാറാക്കി പിബിക്കു മുന്നിലെത്തിച്ച റിപ്പോർട്ടിലാണ് ബംഗാളിൽ സംഘടനാ പ്രവർത്തനത്തിനെതിരേ ഗുരുതര കണ്ടെത്തലുകളുള്ളത്. റിപ്പോർട്ടുകൾ 18ന് കേന്ദ്രകമ്മിറ്റിക്കു കൈമാറും.
വൻവിജയം നേടിയ കേരളത്തിൽ സിപിഎമ്മും എൽഡിഎഫും നേടിയതു ചരിത്രവിജയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വമാണ് ചരിത്രം തിരുത്തിയ വിജയത്തിലെ ഒരു പ്രധാന ഘടകമെന്നും കേരള ഘടകം റിപ്പോർട്ട് ചെയ്തു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും തളർച്ച എൽഡിഎഫിനു ഗുണകരമാകുമെന്നും വിലയിരുത്തി.
പശ്ചിമ ബംഗാളിൽ സംഘടനാപരമായി ഗുരുതര വീഴ്കളുണ്ടായി. പൊതുജനങ്ങൾക്കിടയിൽ പാർട്ടി അന്യവത്ക്കരിക്കപ്പെട്ടു. ഇടത് ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നില്ല. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പു പ്രശ്നമായി മാറ്റുന്നതിൽ ഇടതു പാർട്ടികൾ പരാജയപ്പെട്ടു. സംയുക്ത മോർച്ചയെക്കുറിച്ചു ജനങ്ങളിൽ വിശ്വാസം വളർത്താനായില്ല. എന്നാൽ, റെഡ് വോളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാക്കി.
ബിജെപിയും ടിഎംസിയും ധ്രുവീകരണം സൃഷ്ടിച്ചു. ബിജെപിയുടെ ആക്രമണാത്മക പ്രചാരണത്തിന്റെ ഫലമായി ബംഗാളി ആത്മാഭിമാനവും ഘടകമായി മാറി. ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ 94 സീറ്റുകളിൽ ഇടതു പാർട്ടികൾക്ക് വോട്ടു കൂടി. 2016ൽ ഇടതുമുന്നണി നേടിയ 32 സീറ്റുകളിൽ ബിജെപി ഒന്‍പതും ടിഎംസി 23 സീറ്റുകളും പിടിച്ചെടുത്തു.
കോണ്‍ഗ്രസിന്റെ 44-ൽ തൃണമൂൽ് 29ഉം ബിജെപി 15 സീറ്റുകളും പിടിച്ചെടുത്തുവെന്നും റിപ്പോർട്ടിലുണ്ട്.