ഗോഹട്ടി: രണ്ടു മാസത്തിനിടെ ആസാം പോലീസിന്റെ വെടിയേറ്റുമരിച്ചതു വിഘടനവാദികളും കുറ്റവാളികളുമുൾപ്പെടെ 12 പേർ. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനമാണു പ്രതിപക്ഷം ഉയർത്തുന്നത്.
അതേസമയം, കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർത്താണു ഭൂരിഭാഗവും കൊല്ലപ്പെട്ടതെന്നു പോലീസ് വിശദീകരിക്കുന്നു.കഴിഞ്ഞ മേയ് പത്തിനാണ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റത്. ഇതിനുശേഷം പോലീസിന്റെ തോക്കിനു വിശ്രമമില്ലെന്നാണു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
കൊല്ലപ്പെട്ടതു വിഘടനവാദികളും കൊടുംകുറ്റവാളികളുമാണെന്നും അവസാനശ്രമമെന്ന നിലയിലാണ് വെടിയുതിർത്തതെന്നും പോലീസ് വിശദീകരിക്കുന്നു.
രണ്ടുമാസത്തിനിടെ 12 പേർ സംസ്ഥാനത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നു സ്പെഷൽ ഡിജിപി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ആറുപേർ എഎൻഎൽഎ വിഘടനവാദികളാണ്. രണ്ടു പേർ യുപിആർഎഫ് അംഗങ്ങളും. മറ്റുനാലുപേർ ക്രിമനൽകേസുകളിലെ പ്രതികളുമാണ്. പോലീസിന്റെ തോക്ക് തട്ടിപ്പറിക്കുന്നതിനിടെയാണ് ഭൂരിഭാഗം സംഭവങ്ങളിലും വെടിയുതിർക്കേണ്ടിവന്നതെന്നും ഡിജിപി വിശദീകരിച്ചു.
അതേസമയം, കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർത്താണു ഭൂരിഭാഗവും കൊല്ലപ്പെട്ടതെന്നു പോലീസ് വിശദീകരിക്കുന്നു.കഴിഞ്ഞ മേയ് പത്തിനാണ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റത്. ഇതിനുശേഷം പോലീസിന്റെ തോക്കിനു വിശ്രമമില്ലെന്നാണു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
കൊല്ലപ്പെട്ടതു വിഘടനവാദികളും കൊടുംകുറ്റവാളികളുമാണെന്നും അവസാനശ്രമമെന്ന നിലയിലാണ് വെടിയുതിർത്തതെന്നും പോലീസ് വിശദീകരിക്കുന്നു.
രണ്ടുമാസത്തിനിടെ 12 പേർ സംസ്ഥാനത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നു സ്പെഷൽ ഡിജിപി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ആറുപേർ എഎൻഎൽഎ വിഘടനവാദികളാണ്. രണ്ടു പേർ യുപിആർഎഫ് അംഗങ്ങളും. മറ്റുനാലുപേർ ക്രിമനൽകേസുകളിലെ പ്രതികളുമാണ്. പോലീസിന്റെ തോക്ക് തട്ടിപ്പറിക്കുന്നതിനിടെയാണ് ഭൂരിഭാഗം സംഭവങ്ങളിലും വെടിയുതിർക്കേണ്ടിവന്നതെന്നും ഡിജിപി വിശദീകരിച്ചു.