ന്യൂഡൽഹി: മൂന്നു രാജ്യങ്ങളിൽ ആറു ദിവസത്തെ സന്ദർശനത്തിന് തുടക്കംകുറിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെത്തി. അടുത്ത ദിവസങ്ങളിൽ ജമൈക്കയിലും ബഹാമസിലും ചർച്ചകൾക്കു ശേഷം പത്താം തീയതി മടങ്ങും.
കരീബിയൻ ദ്വീപ് സമൂഹത്തിലെ ബഹാമസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ മന്ത്രിയാണ് മുരളീധരൻ. മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സൗഹാർദം ദൃഢമാക്കുകയും വ്യാപാര നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുകയുമാണു ലക്ഷ്യമെന്ന് മുരളീധരൻ പറഞ്ഞു.ഗ്വാട്ടിമാലയുടെ തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയിൽ ഇന്നെത്തുന്ന മുരളീധരൻ അവിടുത്തെ ധനമന്ത്രി അടക്കമുള്ളവരുമായി ചർച്ച നടത്തും. ഗ്വാട്ടിമാലയിലെ ഇന്ത്യൻ സമൂഹവുമായി മുരളീധരൻ സംവദിക്കും.ബുധൻ, വ്യാഴം ദിവസങ്ങളിലാണു ജമൈക്ക സന്ദർശനം. മെയ്പെൻ നഗരത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യും.
കരീബിയൻ ദ്വീപ് സമൂഹത്തിലെ ബഹാമസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ മന്ത്രിയാണ് മുരളീധരൻ. മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സൗഹാർദം ദൃഢമാക്കുകയും വ്യാപാര നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുകയുമാണു ലക്ഷ്യമെന്ന് മുരളീധരൻ പറഞ്ഞു.ഗ്വാട്ടിമാലയുടെ തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയിൽ ഇന്നെത്തുന്ന മുരളീധരൻ അവിടുത്തെ ധനമന്ത്രി അടക്കമുള്ളവരുമായി ചർച്ച നടത്തും. ഗ്വാട്ടിമാലയിലെ ഇന്ത്യൻ സമൂഹവുമായി മുരളീധരൻ സംവദിക്കും.ബുധൻ, വ്യാഴം ദിവസങ്ങളിലാണു ജമൈക്ക സന്ദർശനം. മെയ്പെൻ നഗരത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യും.