ന്യൂയോർക്ക്: നികുതി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഡോണൾഡ് ട്രംപിന്റെ കന്പനിക്കും ചീഫ് ഫിനാൻഷൽ ഓഫീസർക്കുമെതിരേ കേസ്. ഏകദേശം 17 ലക്ഷം ഡോളറിന്റെ നികുതി തട്ടിച്ചെന്നാണു കേസ്.
നികുതി തട്ടിപ്പിൽ ട്രംപിനു നേരിട്ട് ബന്ധമില്ലെങ്കിലും ചില ചെക്കുകളിൽ അദ്ദേഹമാണ് ഒപ്പിട്ടിരിക്കുന്നതെന്നും അഭിഭാഷകർ പറഞ്ഞു.
രണ്ടു വർഷത്തെ അന്വേഷണത്തിനു ശേഷമാണു നികുതി ഏജൻസികൾ തട്ടിപ്പ് കണ്ടെത്തിയിരുന്നത്. ട്രംപിന്റെ സിഎഫ്ഒ ആയ അലീൻ വിസ്സിൽബെർഗ് 2005 മുതൽ നികുതി തട്ടിപ്പ് നടത്തിയെന്നാണു കണ്ടെത്തൽ. വാടക, കാർ പേയ്മെന്റ്, സ്കൂൾ ട്യൂഷൻ ഫീസ് എന്നിവ കണക്കിൽ കാണിക്കാതെ മുതിർന്ന ഉദ്യോഗസ്ഥർക്കു നൽകിയെന്നാണ് കേസ്. 73 കാരനായ വിസ്സിൽബെർഗിന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരിക്കുകയാണ്.
നികുതി തട്ടിപ്പിൽ ട്രംപിനു നേരിട്ട് ബന്ധമില്ലെങ്കിലും ചില ചെക്കുകളിൽ അദ്ദേഹമാണ് ഒപ്പിട്ടിരിക്കുന്നതെന്നും അഭിഭാഷകർ പറഞ്ഞു.
രണ്ടു വർഷത്തെ അന്വേഷണത്തിനു ശേഷമാണു നികുതി ഏജൻസികൾ തട്ടിപ്പ് കണ്ടെത്തിയിരുന്നത്. ട്രംപിന്റെ സിഎഫ്ഒ ആയ അലീൻ വിസ്സിൽബെർഗ് 2005 മുതൽ നികുതി തട്ടിപ്പ് നടത്തിയെന്നാണു കണ്ടെത്തൽ. വാടക, കാർ പേയ്മെന്റ്, സ്കൂൾ ട്യൂഷൻ ഫീസ് എന്നിവ കണക്കിൽ കാണിക്കാതെ മുതിർന്ന ഉദ്യോഗസ്ഥർക്കു നൽകിയെന്നാണ് കേസ്. 73 കാരനായ വിസ്സിൽബെർഗിന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരിക്കുകയാണ്.