ന്യൂഡൽഹി: തുടർച്ചയായ ഇന്ധനവില കൂട്ടലും അവശ്യസാധനങ്ങളുടെ വൻ വിലവർധനയും സാധാരണക്കാർക്ക് അസഹനീയമായ ദുരിതമായിരിക്കുകയാണെന്നു കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി.
വിലക്കയറ്റത്തിനും കോവിഡ് വാക്സിൻ വിതരണത്തിലെ ഗുരുതര അപര്യാപ്തതയ്ക്കും കാരണമായ കേന്ദ്രസർക്കാരിന്റെ വീഴ്ചകൾക്കെതിരേ ശക്തമായ പ്രചാരണം നടത്തണമെന്നും എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ സോണിയ ആഹ്വാനം ചെയ്തു.
വാക്സിൻ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ മെല്ലെപ്പോക്ക് ആശങ്കാജനകമാണ്. കോവിഡിന്റെ രണ്ടാം തരംഗം വലിയ നാശം വിതച്ച സാഹചര്യത്തിൽ മൂന്നാം തരംഗം നേരിടാൻ തയാറെടുക്കണം.
രാജ്യത്തെ 75 ശതമാനം ആളുകൾക്കെങ്കിലും പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കാനായി ദിവസേനയുള്ള വാക്സിനേഷൻ മൂന്നിരട്ടിയായി കൂട്ടണമെന്നു കേന്ദ്രത്തോട് അവർ ആവശ്യപ്പെട്ടു. എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കുന്നതിൽ കോണ്ഗ്രസ് പ്രവർത്തകർ സജീവപങ്ക് വഹിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കേന്ദ്രസർക്കാരിനു മേൽ സമ്മർദം ശക്തമാക്കണമെന്നും വീഡിയോ കോണ്ഫറൻസിലൂടെ ഇന്നലെ നടന്ന കോണ്ഗ്രസ് നേതൃയോഗത്തിൽ സോണിയ നിർദേശിച്ചു.
കഴിഞ്ഞ നാലു മാസത്തെ കോവിഡ് രണ്ടാം തരംഗം ലക്ഷക്കണക്കിനു കുടുംബങ്ങൾക്കു വിനാശകരമായി. ഈ ആഘാത അനുഭവത്തിൽ നിന്നു നാം പഠിക്കേണ്ടതുണ്ട്. കോവിഡ്-19 കൈകാര്യം ചെയ്തതിലെ വീഴ്ചകളെക്കുറിച്ച് കോണ്ഗ്രസ് പുറത്തിറക്കിയ ധവളപത്രം അതാതു പ്രാദേശിക ഭാഷകളിൽ പരിഭാഷ ചെയ്തു വ്യാപകമായി പ്രചരിപ്പിക്കണം. കോവിഡിനെക്കുറിച്ചും ഇന്ധന വില വർധനയെക്കുറിച്ചും നൽകിയ സർക്കുലറിൽ നിർദേശിച്ച പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കണമെന്നും ജനറൽ സെക്രട്ടറിമാരോട് സോണിയ ആവശ്യപ്പെട്ടു.
തുടർച്ചയായ ഇന്ധനവില കൂട്ടൽ ജനങ്ങൾക്ക് അസഹനീയമായ ഭാരമാണ്. കർഷകരെയും ദശലക്ഷക്കണക്കിനു കുടുംബങ്ങളെയും വിലവർധന വളരെ വേദനിപ്പിക്കുന്നു. പെട്രോളിനും ഡീസലിനും പുറമെ പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ എന്നിവയുടെ വിലയും ഉയർന്നു. അഭൂതപൂർവമായ രീതിയിൽ ഉപജീവനമാർഗം നഷ്ടപ്പെടുകയും തൊഴിലില്ലായ്മ വർധിക്കുകയും ചെയ്യുന്പോഴാണിത്. സാന്പത്തികത്തകർച്ചയും വിലക്കയറ്റത്തിന്റെ വേദന കൂട്ടുകയാണെന്നു സോണിയ ചൂണ്ടിക്കാട്ടി.
മഹാമാരിക്കാലത്ത് കോണ്ഗ്രസ് പ്രവർത്തകരും യൂത്ത് കോണ്ഗ്രസ്, മഹിളാ കോണ്ഗ്രസ് പ്രവർത്തകരും നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സോണിയ അഭിനന്ദിച്ചു. സാമൂഹ്യസേവന പ്രവർത്തനങ്ങൾ തുടരാനും കോണ്ഗ്രസ് അധ്യക്ഷ നിർദേശിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അയച്ച സർക്കുലറുകളെക്കുറിച്ചു പരാമർശിച്ചായിരുന്നു തുടക്കം. ഗുജറാത്തിലായിരുന്ന രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പ്രിയങ്ക ഗാന്ധി വദ്ര അടക്കം സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ള നേതാക്കളെല്ലാം പങ്കെടുത്തു.
ജോർജ് കള്ളിവയലിൽ
വിലക്കയറ്റത്തിനും കോവിഡ് വാക്സിൻ വിതരണത്തിലെ ഗുരുതര അപര്യാപ്തതയ്ക്കും കാരണമായ കേന്ദ്രസർക്കാരിന്റെ വീഴ്ചകൾക്കെതിരേ ശക്തമായ പ്രചാരണം നടത്തണമെന്നും എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ സോണിയ ആഹ്വാനം ചെയ്തു.
വാക്സിൻ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ മെല്ലെപ്പോക്ക് ആശങ്കാജനകമാണ്. കോവിഡിന്റെ രണ്ടാം തരംഗം വലിയ നാശം വിതച്ച സാഹചര്യത്തിൽ മൂന്നാം തരംഗം നേരിടാൻ തയാറെടുക്കണം.
രാജ്യത്തെ 75 ശതമാനം ആളുകൾക്കെങ്കിലും പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കാനായി ദിവസേനയുള്ള വാക്സിനേഷൻ മൂന്നിരട്ടിയായി കൂട്ടണമെന്നു കേന്ദ്രത്തോട് അവർ ആവശ്യപ്പെട്ടു. എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കുന്നതിൽ കോണ്ഗ്രസ് പ്രവർത്തകർ സജീവപങ്ക് വഹിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കേന്ദ്രസർക്കാരിനു മേൽ സമ്മർദം ശക്തമാക്കണമെന്നും വീഡിയോ കോണ്ഫറൻസിലൂടെ ഇന്നലെ നടന്ന കോണ്ഗ്രസ് നേതൃയോഗത്തിൽ സോണിയ നിർദേശിച്ചു.
കഴിഞ്ഞ നാലു മാസത്തെ കോവിഡ് രണ്ടാം തരംഗം ലക്ഷക്കണക്കിനു കുടുംബങ്ങൾക്കു വിനാശകരമായി. ഈ ആഘാത അനുഭവത്തിൽ നിന്നു നാം പഠിക്കേണ്ടതുണ്ട്. കോവിഡ്-19 കൈകാര്യം ചെയ്തതിലെ വീഴ്ചകളെക്കുറിച്ച് കോണ്ഗ്രസ് പുറത്തിറക്കിയ ധവളപത്രം അതാതു പ്രാദേശിക ഭാഷകളിൽ പരിഭാഷ ചെയ്തു വ്യാപകമായി പ്രചരിപ്പിക്കണം. കോവിഡിനെക്കുറിച്ചും ഇന്ധന വില വർധനയെക്കുറിച്ചും നൽകിയ സർക്കുലറിൽ നിർദേശിച്ച പ്രക്ഷോഭ പരിപാടികൾ വിജയിപ്പിക്കണമെന്നും ജനറൽ സെക്രട്ടറിമാരോട് സോണിയ ആവശ്യപ്പെട്ടു.
തുടർച്ചയായ ഇന്ധനവില കൂട്ടൽ ജനങ്ങൾക്ക് അസഹനീയമായ ഭാരമാണ്. കർഷകരെയും ദശലക്ഷക്കണക്കിനു കുടുംബങ്ങളെയും വിലവർധന വളരെ വേദനിപ്പിക്കുന്നു. പെട്രോളിനും ഡീസലിനും പുറമെ പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ എന്നിവയുടെ വിലയും ഉയർന്നു. അഭൂതപൂർവമായ രീതിയിൽ ഉപജീവനമാർഗം നഷ്ടപ്പെടുകയും തൊഴിലില്ലായ്മ വർധിക്കുകയും ചെയ്യുന്പോഴാണിത്. സാന്പത്തികത്തകർച്ചയും വിലക്കയറ്റത്തിന്റെ വേദന കൂട്ടുകയാണെന്നു സോണിയ ചൂണ്ടിക്കാട്ടി.
മഹാമാരിക്കാലത്ത് കോണ്ഗ്രസ് പ്രവർത്തകരും യൂത്ത് കോണ്ഗ്രസ്, മഹിളാ കോണ്ഗ്രസ് പ്രവർത്തകരും നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സോണിയ അഭിനന്ദിച്ചു. സാമൂഹ്യസേവന പ്രവർത്തനങ്ങൾ തുടരാനും കോണ്ഗ്രസ് അധ്യക്ഷ നിർദേശിച്ചു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അയച്ച സർക്കുലറുകളെക്കുറിച്ചു പരാമർശിച്ചായിരുന്നു തുടക്കം. ഗുജറാത്തിലായിരുന്ന രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പ്രിയങ്ക ഗാന്ധി വദ്ര അടക്കം സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ള നേതാക്കളെല്ലാം പങ്കെടുത്തു.
ജോർജ് കള്ളിവയലിൽ