ന്യൂഡൽഹി: എല്ലാ കള്ളന്മാരുടെയും പേരിനൊടുവിൽ ഒരു മോദി ഉണ്ടെന്ന തന്റെ പരാമർശം തെരഞ്ഞെടുപ്പുസമയത്ത് പരിഹാസരൂപേണ പറഞ്ഞതാണെന്നു രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പു റാലിക്കിടെ പരിഹാസ രൂപേണ നടത്തിയ പരാമർശമായിരുന്നു അത്. ഒരു സമുദായത്തെ അപമാനിക്കുക എന്ന ലക്ഷ്യം വച്ചായിരുന്നില്ല പറഞ്ഞതെന്നും തനിക്കിപ്പോൾ അതേക്കുറിച്ച് കാര്യമായ ഓർമതന്നെ ഇല്ലെന്നും രാഹുൽ സൂററ്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ പറഞ്ഞു.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിലെ കോലാറിൽ നടത്തിയ രാഹുലിന്റെ പ്രസംഗത്തിനെതിരേ സൂററ്റിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് നൽകിയത്. എല്ലാ കള്ളന്മാരുടെയും പേരിനൊടുവിൽ മോദി എന്നുണ്ടെന്ന പരാമർശത്തോടെ രാഹുൽ സമുദായത്തെ തന്നെ അപമാനിച്ചിരിക്കുകയാണെന്നായിരുന്നു പൂർണേഷിന്റെ പരാതി. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവരുടെ പേരിനെല്ലാം ഒടുവിൽ മോദി വന്നതെങ്ങനെയാണ് എന്നായിരുന്നു രാഹുൽ പ്രസംഗിച്ചത്.
ഇന്നലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.എൻ. ദവേയുടെ മുന്നിൽ ഹാജരായപ്പോഴാണ് തന്റെ പരാമർശം രാഷ്ട്രീയ പ്രസംഗത്തിനിടെ നടത്തിയ പരിഹാസം ആയിരുന്നെന്ന് രാഹുൽ പറഞ്ഞത്. കേസ് വീണ്ടും ജൂലൈ പന്ത്രണ്ടിന് പരിഗണിക്കുന്നതിനായി മാറ്റി വച്ചു.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിലെ കോലാറിൽ നടത്തിയ രാഹുലിന്റെ പ്രസംഗത്തിനെതിരേ സൂററ്റിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് നൽകിയത്. എല്ലാ കള്ളന്മാരുടെയും പേരിനൊടുവിൽ മോദി എന്നുണ്ടെന്ന പരാമർശത്തോടെ രാഹുൽ സമുദായത്തെ തന്നെ അപമാനിച്ചിരിക്കുകയാണെന്നായിരുന്നു പൂർണേഷിന്റെ പരാതി. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവരുടെ പേരിനെല്ലാം ഒടുവിൽ മോദി വന്നതെങ്ങനെയാണ് എന്നായിരുന്നു രാഹുൽ പ്രസംഗിച്ചത്.
ഇന്നലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.എൻ. ദവേയുടെ മുന്നിൽ ഹാജരായപ്പോഴാണ് തന്റെ പരാമർശം രാഷ്ട്രീയ പ്രസംഗത്തിനിടെ നടത്തിയ പരിഹാസം ആയിരുന്നെന്ന് രാഹുൽ പറഞ്ഞത്. കേസ് വീണ്ടും ജൂലൈ പന്ത്രണ്ടിന് പരിഗണിക്കുന്നതിനായി മാറ്റി വച്ചു.