ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസി സ്ഫോടനക്കേസിൽ ലഡാക്കിൽനിന്നുള്ള നാലു വിദ്യാർഥികളെ ഡൽഹി സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു.
കാർഗിലിൽനിന്നാണ് ഇവരെ പിടികൂടിയത്. ട്രാൻസിറ്റ് റിമാൻഡിലാണു വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചത്. ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ല്യൂടെൻസ് ബംഗ്ലാവ് സോണിലെ എംബസിക്കു സമീപം ജനുവരി 29നായിരുന്നു ചെറിയ ഐഇഡി സ്ഫോടനമുണ്ടായത്. ഏതാനും കാറുകൾക്കു നാശനഷ്ടമുണ്ടായതൊഴിച്ചാൽ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതികൾ സ്ഫോടനം നടത്തിയതെന്ന് ഡൽഹി പോലീസ് അഡീഷണൽ പിആർഒ അനിൽ മിത്തൽ പറഞ്ഞു.
കാർഗിലിൽനിന്നാണ് ഇവരെ പിടികൂടിയത്. ട്രാൻസിറ്റ് റിമാൻഡിലാണു വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചത്. ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ല്യൂടെൻസ് ബംഗ്ലാവ് സോണിലെ എംബസിക്കു സമീപം ജനുവരി 29നായിരുന്നു ചെറിയ ഐഇഡി സ്ഫോടനമുണ്ടായത്. ഏതാനും കാറുകൾക്കു നാശനഷ്ടമുണ്ടായതൊഴിച്ചാൽ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതികൾ സ്ഫോടനം നടത്തിയതെന്ന് ഡൽഹി പോലീസ് അഡീഷണൽ പിആർഒ അനിൽ മിത്തൽ പറഞ്ഞു.