ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുടെ നേതൃത്വത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾ കുറയുന്നതായി സൈന്യം. ഭീകരരുമായി ബന്ധമുള്ള അക്രമസംഭവങ്ങൾ സമീപവർഷങ്ങളിൽ അന്പതുശതമാനമെങ്കിലും കുറഞ്ഞിട്ടുണ്ടെ ന്നും അതിൽ മേഖലയിൽ സൈന്യത്തിന്റെ പ്രാധാന്യം കുറഞ്ഞുവരികയാണെന്നും ശ്രീനഗർ കേന്ദ്രമായുള്ള 15 ാം കോർ ലഫ്. ജനറൽ ഡി.പി. പാണ്ഡെ പറഞ്ഞു.
വടക്കൻ കാഷ്മീരിലെ കുപ്വാരയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാധാരണക്കാരെ കൊന്നൊടുക്കി ഭീതി സൃഷ്ടിക്കാനാണ് അതിർത്തിക്കപ്പുറത്തുനിന്നു നിയന്ത്രിക്കപ്പെടുന്ന വിധ്വംസക ശക്തികളും രാജ്യത്തിനകത്തുതന്നെയുള്ള ശത്രുക്കളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ കാഷ്മീരിലെ കുപ്വാരയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാധാരണക്കാരെ കൊന്നൊടുക്കി ഭീതി സൃഷ്ടിക്കാനാണ് അതിർത്തിക്കപ്പുറത്തുനിന്നു നിയന്ത്രിക്കപ്പെടുന്ന വിധ്വംസക ശക്തികളും രാജ്യത്തിനകത്തുതന്നെയുള്ള ശത്രുക്കളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.