മനില: ഫിലിപ്പീൻസിലെ മുൻ പ്രസിഡന്റ് ബെനിഗ്നോ അക്വിനോ മൂന്നാമൻ(61) അന്തരിച്ചു. പ്രമേഹവുമായി ബന്ധപ്പെട്ട വൃക്കരോഗമാണു മരണകാരണമെന്നു കുടുംബവൃത്തങ്ങൾ അറിയിച്ചു. 2010 മുതൽ 2016 വരെയാണു പ്രസിഡന്റായിരുന്നത്.
അമ്മ കൊറാസോൺ അക്വിനോ മുൻ പ്രസിഡന്റും അച്ഛൻ ബെനിഞ്ഞോ അക്വിനോ ജൂണിയർ സെനറ്റ് സഭയിൽ അംഗവുമായിരുന്നു. ഫെർഡിനാൻഡ് മർക്കോസിന്റെ ഏകാധിപത്യത്തിനെതിരായ പ്രതിഷേധങ്ങൾക്കു നേതൃത്വം നല്കിയത് അക്വിനോ ജൂണിയർ ആയിരുന്നു. അമേരിക്കയിലേക്കു പലായനം ചെയ്ത ഇദ്ദേഹം മടങ്ങിയെത്തിയ 1983ൽ വെടിയേറ്റു മരിച്ചു.
തുടർന്നുള്ള ജനകീയ പ്രതിഷേധത്തിൽ മർക്കോസിനു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കേണ്ടിവരുകയും കൊറാസോൺ പ്രസിഡന്റാവുകയും ചെയ്തു. പ്രസിഡന്റായിരിക്കേ കൊറാസോൺ ധാരാളം വധശ്രമങ്ങളെ അതിജീവിച്ചു. ഇതിലൊന്നിൽ അക്വിനോ മൂന്നാമന് അഞ്ചുതവണ വെടിയേറ്റു. കഴുത്തിലേറ്റ വെടിയുണ്ട നീക്കം ചെയ്യാതെയാണ് അദ്ദേഹം ശിഷ്ടജീവിതം നയിച്ചത്.
അമ്മ കൊറാസോൺ അക്വിനോ മുൻ പ്രസിഡന്റും അച്ഛൻ ബെനിഞ്ഞോ അക്വിനോ ജൂണിയർ സെനറ്റ് സഭയിൽ അംഗവുമായിരുന്നു. ഫെർഡിനാൻഡ് മർക്കോസിന്റെ ഏകാധിപത്യത്തിനെതിരായ പ്രതിഷേധങ്ങൾക്കു നേതൃത്വം നല്കിയത് അക്വിനോ ജൂണിയർ ആയിരുന്നു. അമേരിക്കയിലേക്കു പലായനം ചെയ്ത ഇദ്ദേഹം മടങ്ങിയെത്തിയ 1983ൽ വെടിയേറ്റു മരിച്ചു.
തുടർന്നുള്ള ജനകീയ പ്രതിഷേധത്തിൽ മർക്കോസിനു തെരഞ്ഞെടുപ്പു പ്രഖ്യാപിക്കേണ്ടിവരുകയും കൊറാസോൺ പ്രസിഡന്റാവുകയും ചെയ്തു. പ്രസിഡന്റായിരിക്കേ കൊറാസോൺ ധാരാളം വധശ്രമങ്ങളെ അതിജീവിച്ചു. ഇതിലൊന്നിൽ അക്വിനോ മൂന്നാമന് അഞ്ചുതവണ വെടിയേറ്റു. കഴുത്തിലേറ്റ വെടിയുണ്ട നീക്കം ചെയ്യാതെയാണ് അദ്ദേഹം ശിഷ്ടജീവിതം നയിച്ചത്.