ബാങ്കോക്ക്: തായ്ലൻഡിൽ മുൻ സൈനികൻ ഒരു കടയിലും കോവിഡ് ആശുപത്രിയിലും നടത്തിയ വെടിവയ്പുകളിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഇരുപത്തിമൂന്നുകാരനായ അക്രമി ബാങ്കോക്കിനു സമീപം പതുൻതാനിയിലെ ഒരു കടയിൽ കയറി വഴക്കുണ്ടാക്കി ജീവനക്കാരനെ വെടിവച്ചു കൊന്നശേഷമാണ് ആശുപത്രിയിലെത്തിയത്.
മയക്കുമരുന്നിന് അടിമയാണെന്നു കരുതിയാണ് ആശുപത്രി രോഗിയെ വെടിവച്ചതെന്നും ഇത്തരക്കാരെ തനിക്കിഷ്ടമല്ലെന്നും അക്രമി പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. മയക്കുമരുന്നു രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രി പിന്നീട് കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു.
മയക്കുമരുന്നിന് അടിമയാണെന്നു കരുതിയാണ് ആശുപത്രി രോഗിയെ വെടിവച്ചതെന്നും ഇത്തരക്കാരെ തനിക്കിഷ്ടമല്ലെന്നും അക്രമി പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. മയക്കുമരുന്നു രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രി പിന്നീട് കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു.