ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നവംബർവരെ സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടരാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പ്രകാരം നവംബർ വരെയുള്ള അഞ്ചുമാസത്തേക്കു സൗജന്യ ഭക്ഷ്യധാന്യം നൽകുന്നതിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
81 കോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രതിമാസം ഒരാൾക്ക് അഞ്ചുകിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതാണു പദ്ധതി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം.
ഭക്ഷ്യ സബ്സിഡി ഇനത്തിൽ 64,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതു മുഴുവൻ കേന്ദ്രസർക്കാരാണു വഹിക്കുന്നത്.
81 കോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രതിമാസം ഒരാൾക്ക് അഞ്ചുകിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതാണു പദ്ധതി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം.
ഭക്ഷ്യ സബ്സിഡി ഇനത്തിൽ 64,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതു മുഴുവൻ കേന്ദ്രസർക്കാരാണു വഹിക്കുന്നത്.