ന്യൂഡൽഹി: ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയായിരിക്കും കോൺഗ്രസിനെ നയിക്കുകയെന്നു മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്.
പ്രിയങ്ക ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പാർട്ടിയെ നയിക്കുമെന്നു പറഞ്ഞ അദ്ദേഹം വോട്ടർമാരെ ഏതു തരത്തിൽ സമീപിക്കണം എന്നതുൾപ്പെടെ അവർ തീരുമാനിക്കുമെന്നും വ്യക്തമാക്കി. അടുത്തവർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് ബിജെപിയുടെ പ്രധാന വെല്ലുവിളിയായി കോണ്ഗ്രസ് ഉയർന്നുവരും. പാർട്ടി എല്ലാ ശക്തിയോടുംകൂടി പോരാടുന്നുവെന്ന് ഉറപ്പാക്കാൻ പ്രിയങ്ക ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായി പ്രിയങ്ക വരുമോയെന്ന ചോദ്യത്തിന്, അവർ അത്തരത്തിലുള്ളൊരു സൂചന നൽകാത്ത കാലത്തോളം തനിക്ക് ഉത്തരം നൽകാനാവില്ല എന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പിനു മുന്പേ ബിജെപിയുടെ മുഖ്യ എതിരാളിയായി സംസ്ഥാനത്ത് കോൺഗ്രസ് ഉയർന്നുവരും.
സഖ്യത്തിനായി കോൺഗ്രസ് കാത്തിരിക്കില്ല. സർവശക്തിയുമുപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് തന്ത്രമെന്നും പിടിഐക്കു നൽകിയ അഭിമുഖത്തിൽ സൽമാൻ ഖുർഷിദ് പറഞ്ഞു.
പ്രിയങ്ക ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പാർട്ടിയെ നയിക്കുമെന്നു പറഞ്ഞ അദ്ദേഹം വോട്ടർമാരെ ഏതു തരത്തിൽ സമീപിക്കണം എന്നതുൾപ്പെടെ അവർ തീരുമാനിക്കുമെന്നും വ്യക്തമാക്കി. അടുത്തവർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് ബിജെപിയുടെ പ്രധാന വെല്ലുവിളിയായി കോണ്ഗ്രസ് ഉയർന്നുവരും. പാർട്ടി എല്ലാ ശക്തിയോടുംകൂടി പോരാടുന്നുവെന്ന് ഉറപ്പാക്കാൻ പ്രിയങ്ക ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയായി പ്രിയങ്ക വരുമോയെന്ന ചോദ്യത്തിന്, അവർ അത്തരത്തിലുള്ളൊരു സൂചന നൽകാത്ത കാലത്തോളം തനിക്ക് ഉത്തരം നൽകാനാവില്ല എന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പിനു മുന്പേ ബിജെപിയുടെ മുഖ്യ എതിരാളിയായി സംസ്ഥാനത്ത് കോൺഗ്രസ് ഉയർന്നുവരും.
സഖ്യത്തിനായി കോൺഗ്രസ് കാത്തിരിക്കില്ല. സർവശക്തിയുമുപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് തന്ത്രമെന്നും പിടിഐക്കു നൽകിയ അഭിമുഖത്തിൽ സൽമാൻ ഖുർഷിദ് പറഞ്ഞു.