ന്യൂഡൽഹി: അലോപ്പതി ചികിത്സയ്ക്കെതിരേ നടത്തിയ പരാമർശങ്ങളിൽ രാജ്യത്തെ വിവിധയിടങ്ങളിൽ തനിക്കെതിരേ നിലനിൽക്കുന്ന എഫ്ഐആറുകൾ സ്റ്റേ ചെയ്യണമെന്നും ഇവയെല്ലാം ഒരുമിച്ച് ഡൽഹിയിൽ ഫയൽ ചെയ്യണമെന്നുമാവശ്യപ്പെട്ട് യോഗാ ഗുരു ബാബ രാംദേവ് സുപ്രീംകോടതിയെ സമീപിച്ചു.
അലോപ്പതി മരുന്നുകൾക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്ന രാംദേവിന്റെ പരാമർശത്തിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ കേസ് കൊടുത്തിരുന്നു. ഇവയെല്ലാം ഒരുമിച്ചാക്കണമെ ന്നാണ് രാംദേവിന്റെ ആവശ്യം.
അലോപ്പതി മരുന്നുകൾ കാരണം ലക്ഷണക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിണ്ടെന്നും ഓക്സിജൻ കിട്ടാതെ മരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ അലോപ്പതി മരുന്നുകൾ കാരണം മരിച്ചിട്ടുണ്ടെന്നുമായിരുന്നു രാംദേവിന്റെ പരാമർശം. ഇതിനു പിന്നാലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാംദേവിനെതിരേ ആയിരം കോടിയുടെ മാനനഷ്ടക്കേസ് നൽകിയിരുന്നു. പരാമർശം കോവിഡ് മുന്നണിപ്പോരാളികളെ അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഉൾപ്പെടെ രംഗത്തുവന്നിരുന്നു.
അലോപ്പതി മരുന്നുകൾക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്ന രാംദേവിന്റെ പരാമർശത്തിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ കേസ് കൊടുത്തിരുന്നു. ഇവയെല്ലാം ഒരുമിച്ചാക്കണമെ ന്നാണ് രാംദേവിന്റെ ആവശ്യം.
അലോപ്പതി മരുന്നുകൾ കാരണം ലക്ഷണക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിണ്ടെന്നും ഓക്സിജൻ കിട്ടാതെ മരിച്ചതിനേക്കാൾ കൂടുതൽ ആളുകൾ അലോപ്പതി മരുന്നുകൾ കാരണം മരിച്ചിട്ടുണ്ടെന്നുമായിരുന്നു രാംദേവിന്റെ പരാമർശം. ഇതിനു പിന്നാലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാംദേവിനെതിരേ ആയിരം കോടിയുടെ മാനനഷ്ടക്കേസ് നൽകിയിരുന്നു. പരാമർശം കോവിഡ് മുന്നണിപ്പോരാളികളെ അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഉൾപ്പെടെ രംഗത്തുവന്നിരുന്നു.