ടെഹ്റാൻ: മുഴുവൻ ഉപരോധങ്ങൾ നീക്കാമെന്നും ചില മുതിർന്ന നേതാക്കളെ കരിന്പട്ടികയിൽനിന്ന് ഒഴിവാക്കാമെന്നും അമേരിക്ക സമ്മതിച്ചതായി ഇറാൻ. വൻശക്തികളും ഇറാനും തമ്മിലുള്ള ആണവകരാർ പൂർവസ്ഥിതിയിൽ ആക്കുന്നതു സംബന്ധിച്ച് വിയന്നയിൽ നടക്കുന്ന ചർച്ചയ്ക്കിടെ ആയിരുന്നു ഇതെന്ന് ഇറാനിലെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ്് ഹസൻ റൂഹാനിയുടെ ചീഫ് ഓഫ് സ്റ്റാഫ് മഹ്മൗദ് വായേസി പറഞ്ഞു. സ്ഥാനമേൽക്കാൻ പോകുന്ന പ്രസിഡന്റ് ഇബ്രാഹിം റെയ്സി അമേരിക്കയുടെ കരിന്പട്ടികയിൽപ്പെട്ടയാളാണ്.
ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താൻ കൊണ്ടുവന്ന കരാറിൽനിന്നു യുഎസിലെ മുൻ പ്രസിഡന്റ് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധം ഏർപ്പെടുത്തുകയുമായിരുന്നു. ഇതിനെത്തുടർന്ന് ഇറാൻ ആണവപദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ തുടങ്ങി. ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ബൈഡനാണ് കരാർ പുനഃസ്ഥാപിക്കാൻ നീക്കം നടത്തുന്നത്.
വിയന്നയിൽ നടക്കുന്ന ചർച്ച ഞായറാഴ്ച ഇടവേളയ്ക്കായി നിർത്തിവച്ചിരിക്കുകയാണ്.
ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താൻ കൊണ്ടുവന്ന കരാറിൽനിന്നു യുഎസിലെ മുൻ പ്രസിഡന്റ് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധം ഏർപ്പെടുത്തുകയുമായിരുന്നു. ഇതിനെത്തുടർന്ന് ഇറാൻ ആണവപദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ തുടങ്ങി. ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ബൈഡനാണ് കരാർ പുനഃസ്ഥാപിക്കാൻ നീക്കം നടത്തുന്നത്.
വിയന്നയിൽ നടക്കുന്ന ചർച്ച ഞായറാഴ്ച ഇടവേളയ്ക്കായി നിർത്തിവച്ചിരിക്കുകയാണ്.