ഹോങ്കോംഗ്: ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടും ഹോങ്കോംഗിലെ ജനാധിപത്യവാദികളുടെ ജിഹ്വയുമായിരുന്ന ആപ്പിൾ ഡെയ്ലി പത്രം അടച്ചുപൂട്ടി. ഹോങ്കോംഗിനെ പൂർണവരുതിയിലാക്കാൻ ചൈന കൊണ്ടുവന്ന ദേശീയസുരക്ഷാ നിയമപ്രകാരം പലവിധ പീഡനങ്ങൾക്കിരയായ പത്രം ഈ തീരുമാനത്തിനു നിർബന്ധിതമാകുകയായിരുന്നു. ഇന്നു പത്രത്തിന്റെ അവസാനപതിപ്പ് പുറത്തിറങ്ങും. വെബ്സൈറ്റ് ഇന്നലെ അർധരാത്രി പ്രവർത്തനം അവസാനിപ്പിച്ചു. മാധ്യമസ്വാതന്ത്ര്യത്തിലെ കരിദിനമാണിതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.
വിമർശനങ്ങൾകൊണ്ടു ചൈനയ്ക്കു തലവേദന സൃഷ്ടിച്ച ഹോങ്കോംഗുകാരൻ ശതകോടീശ്വരൻ ജിമ്മി ലായിയുടെ ഉടമസ്ഥതയിലുള്ളതാണ്, 26 വർഷത്തെ പാരന്പര്യമുള്ള ഈ ടാബ്ലോയ്ഡ് പത്രം. ജിമ്മി ലായിയെ പലവിധ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്.
ചൈനയ്ക്കെതിരേ ഹോങ്കോംഗുകാർ നടത്തുന്ന പ്രതിഷേധസമരങ്ങൾക്ക് ഉറച്ച പിന്തുണ പത്രം നല്കിയിരുന്നു. പത്രത്തിനു പരസ്യം നല്കുന്നവരെ ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടും പ്രസിദ്ധീകരണം തുടരാൻ ജിമ്മി ലായി തീരുമാനിച്ചു. കഴിഞ്ഞയാഴ്ച 500 പോലീസുകാർ പത്രത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് ചീഫ് എഡിറ്റർ അടക്കം ആറു പേരെ അറസ്റ്റ് ചെയ്യുകയും സ്ഥാപനത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്നലെയും പോലീസ് സ്ഥാപനത്തിലെത്തി ബോർഡ് മീറ്റിംഗ് തടസപ്പെടുത്തുകയും ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അടച്ചുപൂട്ടലെന്ന് ആപ്പിൾ ഡെയ്ലി അധികൃതർ പറഞ്ഞു.
വിമർശനങ്ങൾകൊണ്ടു ചൈനയ്ക്കു തലവേദന സൃഷ്ടിച്ച ഹോങ്കോംഗുകാരൻ ശതകോടീശ്വരൻ ജിമ്മി ലായിയുടെ ഉടമസ്ഥതയിലുള്ളതാണ്, 26 വർഷത്തെ പാരന്പര്യമുള്ള ഈ ടാബ്ലോയ്ഡ് പത്രം. ജിമ്മി ലായിയെ പലവിധ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്.
ചൈനയ്ക്കെതിരേ ഹോങ്കോംഗുകാർ നടത്തുന്ന പ്രതിഷേധസമരങ്ങൾക്ക് ഉറച്ച പിന്തുണ പത്രം നല്കിയിരുന്നു. പത്രത്തിനു പരസ്യം നല്കുന്നവരെ ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടും പ്രസിദ്ധീകരണം തുടരാൻ ജിമ്മി ലായി തീരുമാനിച്ചു. കഴിഞ്ഞയാഴ്ച 500 പോലീസുകാർ പത്രത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് ചീഫ് എഡിറ്റർ അടക്കം ആറു പേരെ അറസ്റ്റ് ചെയ്യുകയും സ്ഥാപനത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്നലെയും പോലീസ് സ്ഥാപനത്തിലെത്തി ബോർഡ് മീറ്റിംഗ് തടസപ്പെടുത്തുകയും ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണ് അടച്ചുപൂട്ടലെന്ന് ആപ്പിൾ ഡെയ്ലി അധികൃതർ പറഞ്ഞു.