ബാമക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ അജ്ഞാത ആയുധധാരികൾ ഒരു പുരോഹിതൻ അടക്കം അഞ്ചു കത്തോലിക്കാ വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. മോപ്തി രൂപതയിലെ സേഗ്യു ഇടവക വികാരി ഫാ. ലിയോൺ ദൗയോൺ, സേഗ്യൂവിലെ ഗ്രാമമുഖ്യൻ, ഒരു ഡെപ്യൂട്ടി മേയർ എന്നിവരും മറ്റു രണ്ടുപേരുമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. തിങ്കളാഴ്ച മറ്റൊരു വൈദികന്റെ സംസ്കാരത്തിൽ പങ്കെടുക്കാൻ പോകവേയായിരുന്നു സംഭവം.