ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരൻ ഹാഫിസ് സയീദിന്റെ ഭവനത്തിനു സമീപമുണ്ടായ ശക്തമായ കാർബോംബ് ആക്രമണത്തിൽ കുറഞ്ഞതു നാലു പേർ കൊല്ലപ്പെട്ടു. പോലീസുകാർ അടക്കം 20 പേർക്കു പരിക്കേറ്റു.
ലാഹോർ നഗരത്തിൽ ജോഹർടൗൺ മേഖലയിലെ സയീദിന്റെ ഭവനത്തിനടുത്തുള്ള പോലീസ് പിക്കറ്റിലായിരുന്നു സ്ഫോടനം. ഭീകരപ്രവർത്തനത്തിനു പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അഞ്ചു കേസുകളിൽ 36 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട സയീദ് ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ്. സ്ഫോടനത്തിനു പിന്നാലെ സയീദ് വസതിയിൽ ഉണ്ടായിരുന്നുവെന്ന കിംവദന്തികൾ പരന്നു.
അതിശക്തമായ സ്ഫോടനത്തിൽ ഭവനങ്ങളടക്കം ഏതാനും കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. പിക്കറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ് ആൾനാശം കുറഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ചാവേർ സ്ഫോടനമാണോ എന്ന് അന്വേഷിച്ചുവരുന്നു. പരിക്കേറ്റവരിൽ കുറച്ചുപേരുടെ നില ഗുരുതരമാണ്. അന്വേഷണത്തിനായി പഞ്ചാബ് പ്രവിശ്യാ സർക്കാരിനെ ഫെഡറൽ ഏജൻസികൾ സഹായിക്കുമെന്നു പാക് വൃത്തങ്ങൾ അറിയിച്ചു.
ലഷ്കർ ഇ തൊയ്ബയുടെ അപരസംഘടനയായി പ്രവർത്തിക്കുന്ന ജമാഅത്ത് ഉദ്ദവയുടെ നേതാവായ സയീദ് ഐക്യരാഷ്്ട്രസഭയുടെ പട്ടികയിൽപ്പെട്ട ഭീകരനാണ്. ഇയാളുടെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
ലാഹോർ നഗരത്തിൽ ജോഹർടൗൺ മേഖലയിലെ സയീദിന്റെ ഭവനത്തിനടുത്തുള്ള പോലീസ് പിക്കറ്റിലായിരുന്നു സ്ഫോടനം. ഭീകരപ്രവർത്തനത്തിനു പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അഞ്ചു കേസുകളിൽ 36 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട സയീദ് ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ്. സ്ഫോടനത്തിനു പിന്നാലെ സയീദ് വസതിയിൽ ഉണ്ടായിരുന്നുവെന്ന കിംവദന്തികൾ പരന്നു.
അതിശക്തമായ സ്ഫോടനത്തിൽ ഭവനങ്ങളടക്കം ഏതാനും കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. പിക്കറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ് ആൾനാശം കുറഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ചാവേർ സ്ഫോടനമാണോ എന്ന് അന്വേഷിച്ചുവരുന്നു. പരിക്കേറ്റവരിൽ കുറച്ചുപേരുടെ നില ഗുരുതരമാണ്. അന്വേഷണത്തിനായി പഞ്ചാബ് പ്രവിശ്യാ സർക്കാരിനെ ഫെഡറൽ ഏജൻസികൾ സഹായിക്കുമെന്നു പാക് വൃത്തങ്ങൾ അറിയിച്ചു.
ലഷ്കർ ഇ തൊയ്ബയുടെ അപരസംഘടനയായി പ്രവർത്തിക്കുന്ന ജമാഅത്ത് ഉദ്ദവയുടെ നേതാവായ സയീദ് ഐക്യരാഷ്്ട്രസഭയുടെ പട്ടികയിൽപ്പെട്ട ഭീകരനാണ്. ഇയാളുടെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.