ആഡിസ് അബാബ: എത്യോപ്യയിൽ ആഭ്യന്തരയുദ്ധം നടക്കുന്ന ടിഗ്രെയിൽ ചൊവ്വാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ ഒട്ടേറെ സിവിലിയന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ടോഗോഗ ഗ്രാമത്തിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബിടുകയായിരുന്നുവെന്നും 80നു മുകളിൽ പേർ മരിച്ചെന്നുമാണ് ഇവിടെനിന്നുള്ളവർ പറയുന്നത്. ആക്രമണമേഖലയിലേക്ക് വൈദ്യസഹായവുമായി വന്ന റെഡ് ക്രോസിന്റേത് അടക്കമുള്ള ആംബുലൻസുകളെ എത്യോപ്യൻ പട്ടാളക്കാർ തടഞ്ഞതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ടിഗ്രെയിലെ പ്രാദേശിക സേനയായ ടിപിഎൽഎഫും എത്യേപ്യയിലെ ഫെഡറൽ സേനയും തമ്മിൽ നവംബർ മുതൽ നടക്കുന്ന യുദ്ധത്തിൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ടു; 20 ലക്ഷം പേർ പലായനം ചെയ്തു. മൂന്നര ലക്ഷം പേർ പട്ടിണിയുടെ വക്കിലാണ്.
ടോഗോഗ ഗ്രാമത്തിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബിടുകയായിരുന്നുവെന്നും 80നു മുകളിൽ പേർ മരിച്ചെന്നുമാണ് ഇവിടെനിന്നുള്ളവർ പറയുന്നത്. ആക്രമണമേഖലയിലേക്ക് വൈദ്യസഹായവുമായി വന്ന റെഡ് ക്രോസിന്റേത് അടക്കമുള്ള ആംബുലൻസുകളെ എത്യോപ്യൻ പട്ടാളക്കാർ തടഞ്ഞതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ടിഗ്രെയിലെ പ്രാദേശിക സേനയായ ടിപിഎൽഎഫും എത്യേപ്യയിലെ ഫെഡറൽ സേനയും തമ്മിൽ നവംബർ മുതൽ നടക്കുന്ന യുദ്ധത്തിൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ടു; 20 ലക്ഷം പേർ പലായനം ചെയ്തു. മൂന്നര ലക്ഷം പേർ പട്ടിണിയുടെ വക്കിലാണ്.