കാഠ്മണ്ഡു: നേപ്പാൾ കാവൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നടത്തിയ 20 കാബിനറ്റ് മന്ത്രിമാരുടെ നിയമനം സുപ്രീംകോടതി റദ്ദാക്കി. നേപ്പാൾ ജനപ്രതിനിധി സഭ പിരിച്ചു വിട്ടശേഷം കാബിനറ്റ് പുനഃസംഘടന നടത്തിയത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ചോളേന്ദ്ര ഷൂംഷർ റാണ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
രണ്ട് ഉപ പ്രധാനമന്ത്രിമാരുടെ നിയമനവും റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഒലി ഉൾപ്പെടെ കാവൽ മന്ത്രിസഭയിലെ അഞ്ചു പേരുടെ നിയമനത്തിനു മാത്രമേ അംഗീകാരമുള്ളൂ. കാവൽ മന്ത്രിസഭയുടെ വികസനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണു വിധി. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി സഖ്യത്തിലെ ആഭ്യന്തര കലഹത്തെത്തുടർന്ന് പാർലമെന്റ്് പിരിച്ചു വിടാൻ പ്രധാനമന്ത്രി ഒലി പ്രസിഡന്റിനോട് ആവശ്യപ്പെടുകയായിരുന്നു. പാർലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരേ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.
രണ്ട് ഉപ പ്രധാനമന്ത്രിമാരുടെ നിയമനവും റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഒലി ഉൾപ്പെടെ കാവൽ മന്ത്രിസഭയിലെ അഞ്ചു പേരുടെ നിയമനത്തിനു മാത്രമേ അംഗീകാരമുള്ളൂ. കാവൽ മന്ത്രിസഭയുടെ വികസനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണു വിധി. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി സഖ്യത്തിലെ ആഭ്യന്തര കലഹത്തെത്തുടർന്ന് പാർലമെന്റ്് പിരിച്ചു വിടാൻ പ്രധാനമന്ത്രി ഒലി പ്രസിഡന്റിനോട് ആവശ്യപ്പെടുകയായിരുന്നു. പാർലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരേ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.