ന്യൂഡൽഹി: ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിൽ കോവിഡിനെതിരേ 77.8 ശതമാനം ഫലപ്രദം. കോവാക്സിന്റെ ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അംഗീകരിച്ച കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് ഇന്ത്യയിൽ തന്നെ വികസിപ്പിച്ച വാക്സിനാണിത്. രാജ്യത്തുടനീളം 25,800 പേരിലാണ് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പുറത്തുവിട്ട മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല വിശകലനത്തിൽ കോവാക്സിൻ 81 ശതമാനം ഫലപ്രദമാണെന്ന് കന്പനി അവകാശപ്പെട്ടിരുന്നു. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുന്പുതന്നെ രാജ്യത്ത് കോവാക്സിന് അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നൽകി. ഇതിനെതിരേ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
കോവാക്സിന് പുറമേ കോവിഷീൽഡ്, റഷ്യൻ നിർമിത സ്പുട്നിക് എന്നീ വാക്സിനുകളാണ് നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. മൂന്നാംഘട്ട പരീക്ഷണ ഫലവും ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാൻ ഭാരത് ബയോടെക്കിനു സാധിക്കും.
ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് ഇന്ത്യയിൽ തന്നെ വികസിപ്പിച്ച വാക്സിനാണിത്. രാജ്യത്തുടനീളം 25,800 പേരിലാണ് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പുറത്തുവിട്ട മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല വിശകലനത്തിൽ കോവാക്സിൻ 81 ശതമാനം ഫലപ്രദമാണെന്ന് കന്പനി അവകാശപ്പെട്ടിരുന്നു. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുന്പുതന്നെ രാജ്യത്ത് കോവാക്സിന് അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നൽകി. ഇതിനെതിരേ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.
കോവാക്സിന് പുറമേ കോവിഷീൽഡ്, റഷ്യൻ നിർമിത സ്പുട്നിക് എന്നീ വാക്സിനുകളാണ് നിലവിൽ ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. മൂന്നാംഘട്ട പരീക്ഷണ ഫലവും ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാൻ ഭാരത് ബയോടെക്കിനു സാധിക്കും.