ശ്രീനഗർ: കാഷ്മീരിലെ ഗുപ്കാർ സഖ്യത്തിലെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. സഖ്യത്തിന്റെ ചെയർപേഴ്സണ് ഫറൂഖ് അബ്ദുള്ളയാണ് ഇക്കാര്യമറിയിച്ചത്. നാളെ ന്യൂഡൽഹിയിലാണു സർവകക്ഷിയോഗം. യോഗത്തിൽ പങ്കെടുക്കുമെന്നു കോൺഗ്രസും അറിയിച്ചു.
ഗുപ്കാർ സഖ്യനേതാക്കൾ ശ്രീനഗറിലെ ഫറൂഖ് അബ്ദുള്ളയുടെ വസതിയിൽ യോഗം ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്.
പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിലേക്കു ജമ്മു കാഷ്മീരിൽനിന്നുള്ള 14 നേതാക്കളെയാണു ക്ഷണിച്ചിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാവി തീരുമാനിക്കുന്നതിനാണു യോഗം. ഗുപ്കാർ സഖ്യത്തിന്റെ നിലപാട് പ്രധാനമന്ത്രിയെബോധിപ്പിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.
ഗുപ്കാർ സഖ്യനേതാക്കൾ ശ്രീനഗറിലെ ഫറൂഖ് അബ്ദുള്ളയുടെ വസതിയിൽ യോഗം ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്.
പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിലേക്കു ജമ്മു കാഷ്മീരിൽനിന്നുള്ള 14 നേതാക്കളെയാണു ക്ഷണിച്ചിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാവി തീരുമാനിക്കുന്നതിനാണു യോഗം. ഗുപ്കാർ സഖ്യത്തിന്റെ നിലപാട് പ്രധാനമന്ത്രിയെബോധിപ്പിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.