ന്യൂഡൽഹി: കേരളത്തിൽ സെപ്റ്റർ ആറു മുതൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. കേരള ത്തിൽ 4.19 ലക്ഷം വിദ്യാർഥികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതാനുള്ളത്. പരീക്ഷ റദ്ദാക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും.
കോവിഡിനിടയിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ കേരളം കഴിഞ്ഞ ഏപ്രിലിൽ വിജയകരമായി നടത്തിയിരുന്നു. സമാനരീതിയിൽ സെപ്റ്റംബറിൽ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള പ്രവർത്തനങ്ങൾ സജ്ജമാക്കി കഴിഞ്ഞുവെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ജസ്റ്റിസ് ദിനേശ് മഹേശ്വരി ഉൾപ്പെട്ട ബെഞ്ചിന് മുൻപാകെ കേരളം വ്യക്തമാക്കി.
ഓണ്‍ലൈൻ ക്ലാസുകളിലൂടെ പരീക്ഷാ സിലബസും പൂർത്തിയാക്കി കഴിഞ്ഞ. സെപ്റ്റംബർ ആറു മുതൽ 16 വരെയാണ് പ്ലസ് വണ്‍ പരീക്ഷാ സമയം ആകുന്പോൾ കൊവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷ. അതിനാൽ പരീക്ഷ റദ്ദാക്കേണ്ട ആവശ്യമില്ലെന്നാണ് സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കിയത്. ഹർജിയിൽ 24ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.
കോവിഡിനിടയിലും എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ കേരളം കഴിഞ്ഞ ഏപ്രിലിൽ വിജയകരമായി നടത്തിയിരുന്നു. സമാനരീതിയിൽ സെപ്റ്റംബറിൽ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള പ്രവർത്തനങ്ങൾ സജ്ജമാക്കി കഴിഞ്ഞുവെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ജസ്റ്റിസ് ദിനേശ് മഹേശ്വരി ഉൾപ്പെട്ട ബെഞ്ചിന് മുൻപാകെ കേരളം വ്യക്തമാക്കി.
ഓണ്‍ലൈൻ ക്ലാസുകളിലൂടെ പരീക്ഷാ സിലബസും പൂർത്തിയാക്കി കഴിഞ്ഞ. സെപ്റ്റംബർ ആറു മുതൽ 16 വരെയാണ് പ്ലസ് വണ്‍ പരീക്ഷാ സമയം ആകുന്പോൾ കൊവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷ. അതിനാൽ പരീക്ഷ റദ്ദാക്കേണ്ട ആവശ്യമില്ലെന്നാണ് സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കിയത്. ഹർജിയിൽ 24ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.