മംഗളൂരു: നിയന്ത്രണം വിട്ട ടോറസ് കടലിൽ വീണ് ഡ്രൈവറും ക്ലീനറും മരിച്ചു. കർണാടകയിലെ ബാഗൽകോട്ട് സ്വദേശികളായ ഡ്രൈവർ രാജേഷ്(26), ക്ലീനർ ബിമ്മപ്പ(22) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാത്രി 11 ഓടെ നഗരത്തിലെ ന്യൂ മംഗളൂരു തുറമുഖത്തായിരുന്നു സംഭവം. ഡെൽറ്റ കന്പനിയുടേതാണ് അപകടത്തിൽപ്പെട്ട വാഹനം. കപ്പലിൽനിന്ന് ഇരുന്പയിര് കൊണ്ടുപോകുന്നതിനായി തുറമുഖത്തെത്തിയതായിരുന്നു ടോറസ്.
തുറമുഖത്തിലെ 14ാം ബെർത്തിലൂടെ പോകവെയായിരുന്നു അപകടം. ഇതേസമയം കടലിലൂടെ പോകുകയായിരുന്ന ടഗ് ബോട്ടിലുണ്ടായിരുന്നവർ സംഭവം കാണുകയും തുറമുഖത്തിന്റെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിൽ രാത്രി 12 ഓടെ രാജേഷിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെയാണ് ബിമ്മപ്പയുടെ മൃതദേഹം കണ്ടെത്തിയത്. ടഗ് ബോട്ടിന്റെ സഹായത്തോടെ ടോറസും കരയ്ക്കടുപ്പിച്ചു.
തുറമുഖത്തിലെ 14ാം ബെർത്തിലൂടെ പോകവെയായിരുന്നു അപകടം. ഇതേസമയം കടലിലൂടെ പോകുകയായിരുന്ന ടഗ് ബോട്ടിലുണ്ടായിരുന്നവർ സംഭവം കാണുകയും തുറമുഖത്തിന്റെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിൽ രാത്രി 12 ഓടെ രാജേഷിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെയാണ് ബിമ്മപ്പയുടെ മൃതദേഹം കണ്ടെത്തിയത്. ടഗ് ബോട്ടിന്റെ സഹായത്തോടെ ടോറസും കരയ്ക്കടുപ്പിച്ചു.