സ്റ്റോക്ക്ഹോം: സ്വീഡന്റെ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി. പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വെന്നിനെതിരേ ഇന്നലെയാണ് പാർലമെന്റിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
സർക്കാരിനുള്ള പിന്തുണ കമ്യൂണിസ്റ്റ് പാർട്ടി പിൻവലിച്ചതിനെത്തുടർന്നാണ് നാഷണലിസ്റ്റ് സ്വീഡൻ ഡെമോക്രാറ്റിക് പാർട്ടി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 181 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു. 349 അംഗ പാർലമെന്റിൽ അവിശ്വാസം പാസാകാൻ 175 അംഗങ്ങളുടെ പിന്തുണ വേണം. രാജിവയ്ക്കാൻ പ്രധാനമന്ത്രിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. പുതിയ സർക്കാർ രൂപീകരിക്കുന്നതിന് സ്പീക്കറെ പാർലമെന്റ് ചുമതലപ്പെടുത്തി.
സ്വീഡന്റെ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാന മന്ത്രിയാണ് 63 കാരനായ ലോഫ്വെൻ. 2018ലെ തെരഞ്ഞെടുപ്പിനു ശേഷം സഖ്യ കക്ഷികളുടെ പിന്തുണയോടെയാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ലോഫ്വെൻ സർക്കാർ രൂപവത്കരിച്ചത്.
സർക്കാരിനുള്ള പിന്തുണ കമ്യൂണിസ്റ്റ് പാർട്ടി പിൻവലിച്ചതിനെത്തുടർന്നാണ് നാഷണലിസ്റ്റ് സ്വീഡൻ ഡെമോക്രാറ്റിക് പാർട്ടി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 181 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു. 349 അംഗ പാർലമെന്റിൽ അവിശ്വാസം പാസാകാൻ 175 അംഗങ്ങളുടെ പിന്തുണ വേണം. രാജിവയ്ക്കാൻ പ്രധാനമന്ത്രിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. പുതിയ സർക്കാർ രൂപീകരിക്കുന്നതിന് സ്പീക്കറെ പാർലമെന്റ് ചുമതലപ്പെടുത്തി.
സ്വീഡന്റെ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാന മന്ത്രിയാണ് 63 കാരനായ ലോഫ്വെൻ. 2018ലെ തെരഞ്ഞെടുപ്പിനു ശേഷം സഖ്യ കക്ഷികളുടെ പിന്തുണയോടെയാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ലോഫ്വെൻ സർക്കാർ രൂപവത്കരിച്ചത്.